രണ്ടായിരത്തി എട്ടിലെ ക്രാഷ് നടന്നിട്ടു പ ത്തു വര്ഷം പൂർത്തിയാകുന്നു. പഴയ നിക്ഷേപകർക്ക്,ആ കാലഘട്ടം ഇന്നും നടുക്കുന്ന ഓർമ്മയാണ്. അന്നത്തെ പുലികളൊക്കെ ഇന്ന് എലികളായി മാറിയിരിക്കുന്നു. അതിൽ ഏറ്റവും തിരിച്ചടി നേരിട്ടത് അനിൽ അംബാനിയുടെ കമ്പനികളാണ്. പൊതു ജനങ്ങളിൽ നിന്ന് വൻ പ്രചാരണത്തോടു കൂടി പതിനായിരത്തി എഴുന്നൂറ് കോടിയോളം പിരിച്ചെടുത്തിട്ട്, എഴുപത് മടങ്ങു ഓവർ സബ്‌സ്‌ക്രിപ്‌ഷൻ നേടിയ ഓഹരിയായിരുന്നു റിലയൻസ് പവർ. ഒരു ദശകം കൊണ്ട്,വില നാനൂറ്റി അമ്പത് എന്ന ഇഷ്യൂ വിലയിൽ നിന്ന് മുപ്പത്തിയാറു രൂപയായി ചുരുങ്ങിയിരിക്കുന്നു.പേരെ ടുത്ത ഒരു ബിസിനസ്സ് ഫാമിലി ആയിട്ടു പോലും, നിക്ഷേപകർ കഠിനാധ്വാനം ചെയ്തു നേടിയ തുക പത്തിലൊന്നിൽ താഴെയായി ചുരുക്കിയ ഒരു Wealth destroyer ആയി അത് മാറി. 1.പ്രതീക്ഷകളിൽ മാത്രം കെട്ടിപ്പൊക്കിയ കമ്പനി.ജനങ്ങളിൽ നിന്ന് പണം പിരിക്കും മുൻപ്, ലാഭകരമായി നടത്തിയ ഒരു ട്രാക്ക് റെക്കോർഡ് ഉണ്ടായിരുന്നില്ല.കുറഞ്ഞത് അഞ്ചു വർഷത്തെ ബാലൻസ് ഷീറ്റ്,പ്രോഫിറ്റ് ആൻഡ് ലോസ്സ് അക്കൗണ്ട് എന്നിവ നോക്കാതെ നിക്ഷേപിക്കരുതെന്ന ബഫറ്റിന്റെ പ്രമാണം ശരി വെയ്ക്കുന്ന വീഴ്ചയായിരുന്നു അത് . 2.വ
കേരളീയ നിക്ഷേപകർക്ക് ഒരു വഴികാട്ടിയായി സോണി ജോസഫ് എഴുതുന്ന ബ്ലോഗ്. Whatsapp : +91 9645954155. Fb.com/nammudepaisa