ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാർച്ച്, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സൃഷ്ടിക്കാം സമ്പത്ത് മ്യൂച്ച്വൽ ഫണ്ടുകളിലൂടെ

കായൽക്കരയിലുള്ള റിസോർട്ടിലേക്ക് ബോട്ടിൽ വന്നിറങ്ങുമ്പോൾ തന്നെ മുംതാസ് അവരെ കണ്ടു.ആത്മ മിത്രങ്ങളായ ഡോ:കൊച്ചുറാണിയും  രേഖയും പടിപ്പുരയിൽ തന്നെ കാത്ത് നില്പുണ്ടായിരുന്നു.സായാഹ്ന സൂര്യന്റെ തിളക്കത്തിൽ, മധ്യ വയസ്സിലും അവർ പ്രൗഡിയോടെ കാണപ്പെട്ടു. " ഞാൻ കുറച്ചു വൈകിയോ?" " സാരമില്ല മുംതാസ്...ക്ഷമിച്ചിരിക്കുന്നു.." ചിരിച്ചുകൊണ്ട് രേഖ ഹസ്ത ദാനം ചെയ്തു. "   കഴിഞ്ഞ നാല് വർഷങ്ങൾ കൊണ്ട് മുംതാസ് ആളാകെ മാറി..വല്ലാതങ്ങ് തടിച്ചു.." ഡോ: കൊച്ചുറാണി പറഞ്ഞു.    നഗരത്തിലെ കോളേജിൽ പ്രീഡിഗ്രിക്ക് ഒന്നിച്ചു പഠിച്ചവരാണ് അവർ.ഹോസ്റ്റൽ ജീവിതം കഴിഞ്ഞു പിരിഞ്ഞിട്ട് വർഷങ്ങൾ ഏറെയായിട്ടും വല്ലപ്പോഴും വിളിക്കുകയും, വിരളമാണെങ്കിൽ പോലും  കാണാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്.    പലകാര്യങ്ങളും ചർച്ച ചെയ്ത് അവർ റിസോർട്ടിൽ സമയം ചെലവഴിച്ചു. പൊടുന്നനെയാണ്, മുംതാസ് ആ  ചോദ്യം ഉന്നയിച്ചത് : " നിങ്ങൾ റിട്ടയർമെന്റിനു എന്തെങ്കിലും തുക കാര്യമായി വകയിരുത്തിയിട്ടുണ്ടോ?" പൊതുവെ അവർ സംസാരിക്കാത്ത ഒരു വിഷയമായിരുന്നു അത്. " ഞാൻ ഒരു ഇൻഷുറൻസ് കമ്പനിയുടെ പെൻഷൻ പ്ലാനിൽ മൂന്ന് മാസം കൂടുമ്പോ

ഓഹരിവിപണിയിലെ സാമാന്യ ബോധം

ഓഹരി നിക്ഷേപത്തെക്കുറിച്ച് അവ്യക്തതയും ആശങ്കയും  അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ,അരുൺ ഒരു ഇടവേള എടുക്കാൻ തീരുമാനിച്ചു.അച്ഛനോട്  ഇക്കാര്യം പറഞ്ഞപ്പോൾ,അദ്ദേഹം പറഞ്ഞത് തന്റെ സുഹൃത്തിന്റെ അനുജനായ മുരളീധരനെ പോയി കാണാൻ ആണ്.          ഉച്ച കഴിഞ്ഞ് അരുൺ ചെല്ലുമ്പോൾ,മുരളീധരൻ ഓൺലൈൻ ടെര്മിനലിന് മുൻപിലാണ്. " ട്രേഡിങ്ങിൻറെ  തിരക്കിലാണോ, മുരളിയേട്ടാ?" " നീ ഇരിക്ക്...ഊണ് കഴിച്ചോ?" " കഴിച്ചു..പക്ഷെ,ഒന്നും ഇറങ്ങുന്നില്ല..." " അതെന്തു പറ്റി ?" " ഷെയർ മാർകെറ്റ് ആകെ താഴോട്ടാണല്ലോ.. .ലാഭമൊന്നുമില്ല.നഷ്ടം കുറേയുണ്ട് താനും.." " എതൊക്കെ കിടപ്പുണ്ട്?"  " സുസ്ലോൺ ,യൂനിറ്റെക്,ജേപീ അസ്സോസിയെട്സ്,ദേനാ ബാങ്ക്,ആർകോം, ഗുജ് എൻ.ആർ .ഈ.കോക്ക്, വിസാഗർ പൊളിറ്റെക്സ്  അങ്ങനെ കുറെയെണ്ണം ഉണ്ട്..." അരുൺ നിരാശയോടെ പറഞ്ഞു. " വെറുത്തു പോയില്ലെങ്കിലെ അത്ഭുതമുള്ളൂ.ഈ ഷെയറൊക്കെ നീ എങ്ങനെ കൃത്യമായി  തപ്പിയെടുത്തെടാ മോനെ ..?." മുരളീധരൻ താടിക്ക് കൈ കൊടുത്തു കുറെ നേരം അവനെ നോക്കിയിരുന്നു.പിന്നെ ടെർമിനലിലേക്ക്  നോക്കി: " ഇന്നത്തെ അങ്കം കഴിഞ്ഞു.സെൻസ

ബജറ്റ് 2016 -17 : നിക്ഷേപകർക്ക് ഗുണകരമോ?

       ഓരോ ബജറ്റും വരുമ്പോൾ നിരവധി  നിക്ഷേപകർ  ഉറ്റുനോക്കുന്നത്, എന്ത് മാന്ത്രിക വിദ്യയാണ് ഇത് കൊണ്ട് വരുന്നതെന്നാണ്.എന്നാൽ,കമ്പനികളുടെ സ്ഥിര ലാഭം ഉണ്ടാക്കാനുള്ള കഴിവാണ് ഓഹരി വിപണിയിൽ ഏറ്റവും പ്രധാനം.അതിനുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കുകയാണ് ഓരോ ബജറ്റും ചെയ്യേണ്ടത്.ഇത്തവണത്തെ ബജറ്റ്  പ്രയോഗികമായ കുറെയധികം നിർദ്ദേശങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.         ഇക്കഴിഞ്ഞ  സാമ്പത്തിക സർവ്വേ സൂചിപ്പിച്ച പോലെ തന്നെ,കാര്ഷിക മേഖലയെയും ഗ്രാമീണ സമ്പദ്ഘടനയെയും  മെച്ചപ്പെടുത്താനുള്ള രൂപ രേഖ ഇത്തവണത്തെ ബജറ്റിലുണ്ട്.2018 മെയ്‌ മാസത്തോടെ ഗ്രാമങ്ങളിൽ നൂറു ശതമാനം വൈദ്യുതി ലക്ഷ്യമിടുന്നതും റോഡ്‌ വികസനത്തിന്‌ ഒരു ലക്ഷം കോടി രൂപയോളം വകയിരുത്തുന്നതും സമ്പദ്ഘടനയെ ശക്തിപ്പെടുത്തും.ബജറ്റ് കമ്മി മൂന്നര ശതമാനത്തിൽ ഒതുക്കിനിറുത്താനുള്ള  ശ്രമം ആശാവഹമാണ്‌....ഇപ്പോഴത്തെ സാഹചര്യത്തിൽ, ഓയിൽ വില കുറഞ്ഞു നില്ക്കുന്നതും പണപെരുപ്പം നിയന്ത്രിക്കാനായതും വിദേശ വ്യാപാര കമ്മി കുറഞ്ഞു നില്ക്കുന്നതും കൂടി പരിഗണിക്കുമ്പോൾ,ഇത് വീണ്ടും പലിശനിരക്കുകൾ കുറയുന്നതിലേക്കാകും നയിക്കുക.ഇത്,കമ്പനികളുടെ പലിശ ഭാരം കുറയ്ക്കാനും ലാഭമാക്കി മാറ്റാനും സഹാ