ഓരോ ബജറ്റും വരുമ്പോൾ നിരവധി നിക്ഷേപകർ ഉറ്റുനോക്കുന്നത്, എന്ത് മാന്ത്രിക വിദ്യയാണ് ഇത് കൊണ്ട് വരുന്നതെന്നാണ്.എന്നാൽ,കമ്പനികളുടെ സ്ഥിര ലാഭം ഉണ്ടാക്കാനുള്ള കഴിവാണ് ഓഹരി വിപണിയിൽ ഏറ്റവും പ്രധാനം.അതിനുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കുകയാണ് ഓരോ ബജറ്റും ചെയ്യേണ്ടത്.ഇത്തവണത്തെ ബജറ്റ് പ്രയോഗികമായ കുറെയധികം നിർദ്ദേശങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ സാമ്പത്തിക സർവ്വേ സൂചിപ്പിച്ച പോലെ തന്നെ,കാര്ഷിക മേഖലയെയും ഗ്രാമീണ സമ്പദ്ഘടനയെയും മെച്ചപ്പെടുത്താനുള്ള രൂപ രേഖ ഇത്തവണത്തെ ബജറ്റിലുണ്ട്.2018 മെയ് മാസത്തോടെ ഗ്രാമങ്ങളിൽ നൂറു ശതമാനം വൈദ്യുതി ലക്ഷ്യമിടുന്നതും റോഡ് വികസനത്തിന് ഒരു ലക്ഷം കോടി രൂപയോളം വകയിരുത്തുന്നതും സമ്പദ്ഘടനയെ ശക്തിപ്പെടുത്തും.ബജറ്റ് കമ്മി മൂന്നര ശതമാനത്തിൽ ഒതുക്കിനിറുത്താനുള്ള ശ്രമം ആശാവഹമാണ്....ഇപ്പോഴത്തെ സാഹചര്യത്തിൽ, ഓയിൽ വില കുറഞ്ഞു നില്ക്കുന്നതും പണപെരുപ്പം നിയന്ത്രിക്കാനായതും വിദേശ വ്യാപാര കമ്മി കുറഞ്ഞു നില്ക്കുന്നതും കൂടി പരിഗണിക്കുമ്പോൾ,ഇത് വീണ്ടും പലിശനിരക്കുകൾ കുറയുന്നതിലേക്കാകും നയിക്കുക.ഇത്,കമ്പനികളുടെ പലിശ ഭാരം കുറയ്ക്കാനും ലാഭമാക്കി മാറ്റാനും സഹായകമായി ഭവിക്കും.
പൊതുമേഖല കമ്പനികളുടെ ഓഹരിവില്പനയിലൂടെ മുപ്പത്താറായിരംകോടി രൂപ ലക്ഷ്യമിടുന്നു.സബ്സിഡിയുടെ തോത് കഴിഞ്ഞ വര്ഷത്തെ രണ്ടു ശതമാനത്തെക്കാളും കുറഞ്ഞ് ജി.ഡി.പി.യുടെ 1.7% ആക്കി നിറുത്താൻ ശ്രമിക്കുന്നത്,ബജറ്റ് കമ്മി നിയന്ത്രിക്കാൻ സഹായിക്കും.പൊതുമേഖല ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികളെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ബാങ്കിംഗ്
രംഗത്തിനു ഉണര്വ്വ് പകരും.ഇതിൽ പ്രധാനം,പൊതുമേഖലാ ബാങ്കുകളെ ഏകീകരിക്കാൻ ബാങ്ക് ബോർഡ് ബ്യുറോ രൂപീകരിക്കുന്നതും ആസ്തി പുനരുദ്ധാരണത്തിന് ഇരുപത്തയ്യായിരം കോടി രൂപ വകയിരുത്തിയിരിക്കുന്നതുമാണ്.
റോഡുകൾക്കും ജലസേചന പദ്ധതികൾക്കും വൈദ്യുതിക്കും ഗ്രാമീണ വികസനത്തിനും കൂടുതൽ തുക വകയിരുത്തിയത്,സിമൻറ് മേഖലയ്ക്കും കൺസ്ട്രക്ഷൻ കമ്പനികൾക്കും പവർ മേഖലയ്ക്കും പുത്തൻ ഉണര്വ്വ് നല്കും.അലൂമിനിയം, സിങ്ക് എന്നിവയുടെ ഇറക്കുമതി ചുങ്കം അഞ്ചിൽ നിന്നും ഏഴര ശതമാനമായി ഉയര്തുന്നത്,മെറ്റൽ മേഖലയുടെ തകര്ച്ചയ്ക്ക് ആക്കം കുറയ്ക്കും.2.21 ലക്ഷം കോടി രൂപ ഇന്ഫ്രാസ്ട്രക്ചർ മേഖലയിലേക്ക് വരുന്നത് എന്ജിനിയരിംഗ് , കാപിടൽ ഗുഡ്സ്മേ ഖലയിലെ കമ്പനികള്ക്ക് മെച്ചമാണ്.ഫാര്മ, ഐടി , ടെലികോം രംഗങ്ങളിൽ പ്രത്യേകിച്ച് ഗുണമോ ദോഷമോ എടുതുപറയാനില്ല.
കാര്ഷിക മേഖലയുമായി ബന്ധപ്പെട്ട ഫെർട്ടിലൈസെർ രംഗത്തിനും അഗ്രോ കെമിക്കൽസിനും വരും കാലം മെചമാകുമെന്നു കരുതാം.ഗ്രാമീണ മേഖലയുടെ വരുമാന വര്ധനവിലേക്ക് കാര്യങ്ങൾ എത്തിക്കാൻ കഴിഞ്ഞാൽ,അത് കണ്സുമർ ഗുഡ്സ് രംഗത്തിനും ക്രമേണ ഗുണമായി വരും.
ലോകം സാമ്പത്തിക മാന്ദ്യം നേരിടുമ്പോൾ,അമിതമായ ആവേശം കാണിക്കാതെ കയ്യൊതുക്കത്തോടെ അടിസ്ഥാന മേഖലയിലേക്കും ഗ്രാമങ്ങളിലേക്കും കരുത്തു പകരുന്നത് രാജ്യത്തിൻറെ സുസ്ഥിരതയ്ക്ക് അടിത്തറ പാകുമെന്നതിൽ സംശയമില്ല.

പൊതുമേഖല കമ്പനികളുടെ ഓഹരിവില്പനയിലൂടെ മുപ്പത്താറായിരംകോടി രൂപ ലക്ഷ്യമിടുന്നു.സബ്സിഡിയുടെ തോത് കഴിഞ്ഞ വര്ഷത്തെ രണ്ടു ശതമാനത്തെക്കാളും കുറഞ്ഞ് ജി.ഡി.പി.യുടെ 1.7% ആക്കി നിറുത്താൻ ശ്രമിക്കുന്നത്,ബജറ്റ് കമ്മി നിയന്ത്രിക്കാൻ സഹായിക്കും.പൊതുമേഖല ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികളെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ബാങ്കിംഗ്
രംഗത്തിനു ഉണര്വ്വ് പകരും.ഇതിൽ പ്രധാനം,പൊതുമേഖലാ ബാങ്കുകളെ ഏകീകരിക്കാൻ ബാങ്ക് ബോർഡ് ബ്യുറോ രൂപീകരിക്കുന്നതും ആസ്തി പുനരുദ്ധാരണത്തിന് ഇരുപത്തയ്യായിരം കോടി രൂപ വകയിരുത്തിയിരിക്കുന്നതുമാണ്.
റോഡുകൾക്കും ജലസേചന പദ്ധതികൾക്കും വൈദ്യുതിക്കും ഗ്രാമീണ വികസനത്തിനും കൂടുതൽ തുക വകയിരുത്തിയത്,സിമൻറ് മേഖലയ്ക്കും കൺസ്ട്രക്ഷൻ കമ്പനികൾക്കും പവർ മേഖലയ്ക്കും പുത്തൻ ഉണര്വ്വ് നല്കും.അലൂമിനിയം, സിങ്ക് എന്നിവയുടെ ഇറക്കുമതി ചുങ്കം അഞ്ചിൽ നിന്നും ഏഴര ശതമാനമായി ഉയര്തുന്നത്,മെറ്റൽ മേഖലയുടെ തകര്ച്ചയ്ക്ക് ആക്കം കുറയ്ക്കും.2.21 ലക്ഷം കോടി രൂപ ഇന്ഫ്രാസ്ട്രക്ചർ മേഖലയിലേക്ക് വരുന്നത് എന്ജിനിയരിംഗ് , കാപിടൽ ഗുഡ്സ്മേ ഖലയിലെ കമ്പനികള്ക്ക് മെച്ചമാണ്.ഫാര്മ, ഐടി , ടെലികോം രംഗങ്ങളിൽ പ്രത്യേകിച്ച് ഗുണമോ ദോഷമോ എടുതുപറയാനില്ല.
കാര്ഷിക മേഖലയുമായി ബന്ധപ്പെട്ട ഫെർട്ടിലൈസെർ രംഗത്തിനും അഗ്രോ കെമിക്കൽസിനും വരും കാലം മെചമാകുമെന്നു കരുതാം.ഗ്രാമീണ മേഖലയുടെ വരുമാന വര്ധനവിലേക്ക് കാര്യങ്ങൾ എത്തിക്കാൻ കഴിഞ്ഞാൽ,അത് കണ്സുമർ ഗുഡ്സ് രംഗത്തിനും ക്രമേണ ഗുണമായി വരും.
ലോകം സാമ്പത്തിക മാന്ദ്യം നേരിടുമ്പോൾ,അമിതമായ ആവേശം കാണിക്കാതെ കയ്യൊതുക്കത്തോടെ അടിസ്ഥാന മേഖലയിലേക്കും ഗ്രാമങ്ങളിലേക്കും കരുത്തു പകരുന്നത് രാജ്യത്തിൻറെ സുസ്ഥിരതയ്ക്ക് അടിത്തറ പാകുമെന്നതിൽ സംശയമില്ല.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ