ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വാർത്തയും വിപണിയും

രാത്രി പത്തുമണി കഴിഞ്ഞപ്പോൾ, മൊബൈൽ പാടാൻ തുടങ്ങി.
മുരളീധരൻ സെൽഫോൺ കാതോട് ചേർത്തു.
"മുരളിയേട്ടാ,ഇതു ഞാനാ അരുൺ.."
" ആഹാ..കുറെ നാളായല്ലോ..ഖത്തറിൽ നിന്നാണോ?"
" അതേ..അങ്ങനെ റെക്സിറ്റും ബ്രെക്സിറ്റും കഴിഞ്ഞല്ലോ..ഒന്നും മാർകെറ്റിൽ ഏശിയിട്ടില്ല.."
" അതേ..പവനായി ശവമായി.."
" കഴിഞ്ഞ ഒരു വർഷം മൊത്തം പ്രശ്നം ആയിരുന്നല്ലോ..ക്രൂഡ് ഓയിലും മെറ്റലും ഇടിയുന്നു..ഗ്രീസിന് കടക്കെണി..ചൈനയിൽ മാർക്കറ്റ് വീഴുന്നു..വ്യാവസായിക ഉത്പാദനം തകരുന്നു..ജി.എസ്.ടി നീണ്ടു പോകുന്നു.."
 " ഓഹരി വിപണിയല്ലേ..പ്രശ്നങ്ങൾ അവസാനിക്കില്ല..ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ഒരു ദുഃഖം ഉണ്ടായാൽ ഒപ്പം വിഷമിക്കുന്നവർ ആണല്ലോ ഇന്ത്യൻ നിക്ഷേപകർ.ഇതിനു വാർത്ത ചാനലുകൾക്കും ന്യൂസ് വെബ്സൈറ്റുകൾക്കും നിർണായക സ്വാധീനം ഉണ്ട്.നെഗറ്റീവ് ന്യൂസിനാണ് എപ്പോഴും മുൻതൂക്കം.പക്ഷെ,നമ്മുടെ സമ്പദ്ഘടന ഏറ്റവും മികച്ച വളർച്ചാനിരക്ക് നിലനിര്ത്തുന്നത് മാത്രം പലരും ഓർക്കാറില്ല.."
" ഇനി എന്തായിരിക്കും അടുത്ത പുലിവാല്?റിസർവ് ബാങ്ക് പലിശനിരക്ക് വീണ്ടും കുറക്കുമോ?ഫെഡറൽ റിസേർവ് പലിശ നിരക്ക് കൂട്ടുമോ?എന്തായിരിക്കും ഇനി ബ്രിട്ടന്റെ അവസ്ഥ? അമേരിക്കയിലെയും യൂറോപ്പിലെയും ഗവണ്മെന്റ് ബോണ്ടുകളുടെ മൂല്യം ഇനിയും ഇടിയുമോ?"
 അരുണിന്റെ ശബ്ദത്തിൽ ആശങ്ക.
" ആലോചിക്കാൻ തുടങ്ങിയാൽ,പ്രശ്നങ്ങളുടെ പെരുമഴ ആയിരിക്കും..വാർത്തകൾ അടിസ്ഥാന കാര്യങ്ങൾക്കു മീതെ വളരുമ്പോൾ സംഭവിക്കുന്നതാണിത്."
"എന്താണ് അടിസ്ഥാന കാര്യം?"
"അരുൺ,നിങ്ങളുടെ വാർഷിക വരുമാനം ഇരുപതു ശതമാനം എങ്കിലും വര്ധിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കൂ..അനാവശ്യ ചിലവുകൾ വെട്ടികുറയ്ക്കൂ ..മിച്ചം പിടിക്കുന്ന തുകയിൽ പത്തു ശതമാനം കൂട്ടി നോക്കൂ..ദീർഘ കാലത്തേക്ക്,നല്ലൊരു സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ തുടങ്ങൂ..സെക്ടറുകളെ പറ്റിയും കമ്പനികളുടെ സാമ്പത്തിക അവസ്ഥയെപ്പറ്റിയുമൊക്കെ വിശകലനം ചെയ്യാൻ ദിവസം ഒരു പതിനഞ്ചു മിനിറ്റു എങ്കിലും നീക്കി വെക്കൂ.."
" ഇതൊന്നും ഞാൻ ചെയ്തിട്ടില്ല..ന്യൂസുകളുടെ പിന്നാലെ ആയിരുന്നു.."
" സാരമില്ല.ഓരോ വാർത്തയ്ക്കും ദിവസങ്ങളുടെയോ ആഴ്ചകളുടെയോ ആയുസ്സു മാത്രമേയുള്ളൂ..ആ പ്രാധാന്യം മാത്രം അവയ്ക്കു നൽകിയാൽ മതി.."
" താങ്ക്സ് മുരളിയേട്ടാ..ഗുഡ് നൈറ്റ്.."

അഭിപ്രായങ്ങള്‍

  1. സോണി ജി വളരെ നന്നായിരിക്കുന്നു താങ്കളുടെ അവതരണം. വിപണിയുടെ കയറി ഇറക്കങ്ങൾ ഒരു സാദാരണ നിക്ഷേപകൻ എങ്ങനെ പ്രയോജനപെടുത്തണം എന്നു വളരെ സിംപിൾ വിശദികരിച്ച താങ്ക ളുടെ മിടുക്കിനെ അഭിന്ദിക്കുന്നു.. ഇന്നിനും എഴുതാൻ താങ്കളെ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ ...

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

റോബര്‍ട്ട്‌ കിയോസാക്കിയുടെ തത്വങ്ങള്‍

                 അമേരിക്കയിലെ അറിയപ്പെടുന്ന സാമ്പത്തിക ചിന്തകനാണ് റോബര്‍ട്ട്‌ കിയോസാക്കി.അദ്ദേഹത്തിന്റെ 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' എന്ന ഗ്രന്ഥം ലോകമെമ്പാടും ലക്ഷകണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു.ഹവായില്‍ ജനിച്ച റോബര്‍ട്ട്‌ ബിരുദം നേടിയത് യു..എസ് മെര്‍ച്ചന്റ് അക്കാദമിയില്‍ നിന്നാണ്.പഠനശേഷം മറൈന്‍ ഓഫീസര്‍,  ഹെലികോപ്റ്റെര്‍ ഗണ്‍ ഷിപ്‌ പൈലറ്റ്‌ എന്നീ പദവികള്‍ വഹിച്ചു.വിയറ്റ്നാം യുദ്ധത്തില്‍പങ്കെടുത്തതിന്  ശേഷം അദ്ദേഹം സേനയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി.സിറോക്സ് കമ്പനിയില്‍ മൂന്നു വര്ഷം ജോലി ചെയ്തു.പിന്നീട്,സ്വന്തം കമ്പനി തുടങ്ങി.ആദ്യം നടത്തിയ ബിസിനസ്സുകള്‍ പരാജയം രുചിച്ചു.ടീഷര്‍ട്ട് വ്യാപാരത്തിന് ശേഷം 1985 ല് ‍ആരംഭിച്ച ക്യാഷ് ഫ്ലോ ടെക്നോളജീസ് പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.റിയല്‍ എസ്റ്റേറ്റ്‌, ഓഹരി വിപണി, ഖനികള്‍ എന്നിവയിലൂടെ നിക്ഷേപ രംഗത്ത് ചുവടുറപ്പിച്ചു.ഇരുപത്തഞ്ചിലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.      അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: " തെറ്റുകള്‍ പറ്റുന്നത് മോശമാണെന്ന് സ്കൂളുകളില്‍ നാം പഠിക്കുന്നു.ശിക്ഷകള്‍ വാങ്ങുകയും ചെയ്യുന്നു.എന്നാല്‍,തെറ്റുകള്‍ പറ്റിയാണ് ഓരോ മനു

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ