ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഓഹരിയുടെ സ്വഭാവം

            
           മനുഷ്യരെ പോലെ തന്നെയാണ് ഓഹരികളും. ചൂടന്മാരുണ്ട്.തണുപ്പന്മാരുണ്ട്.പരോപകാരികളുമുണ്ട്.
ഓഹരിയുടെ സ്വഭാവം (Nature of the stock) തിരിച്ചറിയാൻ കഴിയുന്നതാണ് നിക്ഷേപകന്റെ വിജയം.എന്നാൽ,അതു ട്രേഡിങ് ടെർമിനലിൽ നിന്നോ വാർത്തകളിൽ നിന്നോ മാത്രമായി മനസ്സിലാക്കാൻ കഴിയില്ല താനും.

        ഓഹരിയുടെ സ്വഭാവം മനസ്സിലാക്കാനുള്ള എളുപ്പ വഴി  അതിന്റെ ഇന്നോളം ഉള്ള യാത്രയുടെ ഗതി മനസ്സിലാക്കുകയാണ്.വിപണി കയറുമ്പോൾ അതിനേക്കാൾ  വേഗം കയറുന്ന ഓഹരികളെയാണ് ഞാൻ ചൂടന്മാർ  എന്നു വിളിക്കുന്നത്.സാങ്കേതികമായി, ഉയർന്ന ബീറ്റാ ഉള്ള ഓഹരികൾ എന്നു പറയും.ഒരു ഓഹരിയുടെ വിലയിൽ   സൂചികയുടെ ചാഞ്ചാട്ടത്തിനൊത്തു ഉണ്ടാകുന്ന മാറ്റത്തെയാണ് ബീറ്റാ സൂചിപ്പിക്കുന്നത്.ബീറ്റാ  ഒന്നിൽ കൂടുതൽ ഉള്ള ഓഹരികളിൽ ചാഞ്ചാട്ടം കൂടുതൽ ആയിരിക്കും.വിപണി ഇറങ്ങുമ്പോൾ,ഇവ വളരെ വേഗത്തിൽ ഇറങ്ങുന്നതായി കാണാം.പല കൺസ്ട്രക്ഷൻ കമ്പനികളുടെയും ബീറ്റാ കൂടുതൽ ആണ്.1.3 ബീറ്റാ ഉള്ള ഒരു ഓഹരിയ്ക്കു  വിപണി സൂചികയേക്കാൾ മുപ്പതു ശതമാനം  കൂടുതൽ നേട്ടം നൽകാൻ കഴിയുമെന്നാണ് കരുതപ്പെടുന്നത്.

   ഒന്നിൽ താഴെ ബീറ്റാ ഉള്ള ഓഹരികളിൽ വിപണി സൂചിക ഉയരുമ്പോൾ,അതിനൊപ്പം നേട്ടം നൽകാൻ കഴിയാറില്ല.എന്നാൽ,വിപണി സൂചിക തകർച്ച നേരിടുമ്പോൾ ഇവ താരതമ്യേന കുറഞ്ഞ വിലയിടിവ് നേരിടുന്നതായി കാണാം.കുറഞ്ഞ ബീറ്റാ ഉള്ള  തണുപ്പന്മാരായ ഓഹരികൾ കുറഞ്ഞ കാലയളവിൽ നേട്ടം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യം അല്ല.എന്നാൽ,ദീർഘ കാലയളവിൽ ഇവ മികച്ച നേട്ടം നൽകുന്നതായി കാണാറുണ്ട്.ഫാർമാ,കൺസ്യൂമർ ഗുഡ്‌സ് മേഖലകളിൽ ഇത്തരം ഓഹരികൾ ഉണ്ട്.

    എന്നാൽ,നിക്ഷേപകർക്ക് സ്ഥിരമായി മികച്ച നേട്ടം നൽകുന്ന ഓഹരികളെയാണ് ഞാൻ പരോപകാരികൾ എന്നു വിളിക്കുന്നത്.ഇത്തരം ഓഹരികളിൽ സൂചിക ഇറങ്ങുമ്പോൾ പോലും ,ചിലപ്പോൾ നേട്ടം ഉണ്ടാകുന്നതായി കാണാം.മാർക്കറ്റ് സെന്റിമെൻറ് അനുകൂലമായി നിൽക്കുമ്പോഴാണ് ഓഹരികൾക്ക് ഏറെക്കാലം മികച്ച നേട്ടം തുടരെ നൽകാൻ കഴിയുക.

ഓരോ ഓഹരിയുടെയും വിലനിലവാരം പരിശോധിച്ചാൽ ഇതു മനസ്സിലാക്കാൻ കഴിയും.എന്നാൽ,ഒരു ദിവസത്തെയോ ഒരു ആഴ്ചത്തേയോ ചാർട്ട് മാത്രം നോക്കിയാൽ ഓഹരിയുടെ സ്വഭാവം മനസ്സിലാക്കാൻ കഴിയില്ല.അതിനു,കുറഞ്ഞത് ഒരു വർഷത്തെ ചാർട്ട് എങ്കിലും പരിശോധിക്കണം.സെൻസെക്‌സിന്റെ ദിശയുമായി ഇതിനെ ചേർത്തു നോക്കിയാൽ,നിങ്ങൾക്കു ഓഹരി ഏതു ഗണത്തിലാണെന്നു കണ്ടെത്താൻ കഴിയും.

എന്നാൽ,ദീർഘ കാലമായി വില ഇറങ്ങുന്ന ഓഹരികൾക്കു   മൂന്നു വര്ഷത്തെയോ അതിനു മുകളിലോ  ഉള്ള ചാർട്ടുകൾ നോക്കി ഗതി പരിശോധിക്കേണ്ടി വരും.ഉദാഹരണത്തിനു,രണ്ടായിരത്തി ഏഴിൽ, നൂറ്റി അറുപതു രൂപ ഉണ്ടായിരുന്ന ത്രീ ഐ  ഇൻഫോ ടെക് തുടർച്ചയായി ഇറങ്ങിയാണ്  ഇന്നത്തെ വിലയായ അഞ്ചു രൂപയിൽ വന്നെത്തിയത്,ഇതു മനസ്സിലാക്കാതെ വീണ്ടും ആവറേജ് ചെയ്യുന്നവർക്ക് ഇത്രയും കാലമായി ഒരു തിരിച്ചു കയറ്റം നേടാൻ സാധിച്ചിട്ടില്ല.

     മാർക്കറ്റ് സെന്റിമെന്റ്  അനുകൂലമാകുമ്പോൾ ഓഹരികളിൽ നീണ്ടകാലയളവിൽ കുതിച്ചു ചാട്ടം ഉണ്ടാകുന്നതായും കാണാനാവും.2009 ൽ എഴുപതു രൂപ ഉണ്ടായിരുന്ന കാൻഫിന് ഹോംസ് ഇപ്പോൾ ആയിരത്തി ഇരുന്നൂറു രൂപയിൽ ഏറെ ആയിട്ടുണ്ട്.

       ഓഹരിയുടെ സ്വഭാവം മനസ്സിലാക്കാൻ ശ്രമം നടത്തുന്നവർ അതിന്റെ ദീർഘ കാലത്തെയും ഹൃസ്വ കാലത്തെയും ഗതി കൂടി  പരിശോധിക്കണം.അതിനു ആഴ്ചകളോ,മാസങ്ങളോ,വർഷങ്ങളോ ഒക്കെ പിന്നോട്ടുള്ള വിലനിലവാരം ഉൾപ്പെടെ  നോക്കേണ്ടി വരും.നിക്ഷേപകരുടെ വിജയ പരാജയങ്ങൾ നിർണയിക്കുന്നതിൽ ഓഹരിയുടെ സ്വഭാവത്തിനു മുഖ്യ പങ്കുണ്ട്.നിങ്ങളുടെ നിക്ഷേപ കാലയളവ് അനുസരിച്ചു,ഏതു തരം ഓഹരികൾ കൈവശം വെയ്ക്കണമെന്ന് തീരുമാനിക്കുന്നതാവും ഉചിതം.

Image courtesy: Economic times.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

എന്താണ് ടെക്നിക്കൽ അനാലിസിസ്?