ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഊര്‍ജിത് പട്ടേല്‍ സ്ഥാനം ത്യജിക്കുമ്പോള്‍..

ഊർജിത് പട്ടേല്‍ കാലാവധി പൂര്‍ത്തിയാകാതെ രാജി വെച്ചത് പ്രതീക്ഷിച്ചിരുന്ന വാര്ത്ത തന്നെയായിരുന്നു.കഴിഞ്ഞ മാസങ്ങളില്‍, റിസര്‍വ്‌ ബാങ്കും ഗവണ്മെന്റും തമ്മില്‍ ഉണ്ടായിരുന്ന തര്‍ക്കം തന്നെയായിരിക്കാം അതിന്റെ പിന്നില്‍ എന്നാണു കരുതുന്നത്.
എന്നാൽ ‍, തർക്ക വിഷയങ്ങള്‍ ഒരു സമവായം ഉണ്ടാകുന്നത് വരെ മാറ്റി വെച്ചിരിക്കുകയാണ്. പുതിയ റിസര്‍വ് ബാങ്ക് ഗവര്ണറായി ശക്തികാന്ത ദാസ് വരുമ്പോള്,‍ ഇവയെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഇന്ത്യന്‍ ധനകാര്യ മേഖല ഉറ്റുനോക്കുമെന്നത് തീര്‍ച്ചയാണ്.
റിസർ‍വ്‌ ബാങ്കിന്റെ കരുതല്‍ ധനം കൂടുതലാണെന്നും, അതിന്റെ മൂന്നിലൊന്നു ഗവണ്മെന്റിനു കൈമാറണമെന്നും ഉള്ള വാദമാണ് മുഖ്യ തർ‍ക്ക വിഷയം. ഫിനാന്‍സ് മിനിസ്റ്ററും, RBI ബോര്ഡിലെ ഗവണ്മെന്റ് നോമിനികളും അതില്‍ ഉറച്ചു നിന്നപ്പോള്‍, RBI ഗവർണറും ഡെപ്യുട്ടി ഗവർ‍ണർമാരും എതിർ‍ക്കുകയാണ് ഉണ്ടായത്.
ബാങ്കിംഗ് മേഖലയില്‍ പെരുകുന്ന നിഷ്ക്രീയ ആസ്തികളെ (NPA) നിയന്ത്രിക്കാന്‍ കൊണ്ടുവന്ന Prompt Corrective Action Framework ലഘൂകരിച്ചുകൊണ്ട് കൂടുതല്‍ Lending- ന് അനുകൂലമായ സാഹചര്യം ഒരുക്കണമെന്ന ഗവണ്മെന്റ് വാദവും തർ‍ക്ക വിഷയമായി.
ലോകവ്യാപകമായി പിന്തുടരുന്ന ബാസല്‍ മാനദണ്ടങ്ങളെക്കാള് കർ‍ക്കശമായ ഇന്ത്യന്‍‍ ബാങ്കിംഗ് Norms ലഘൂകരിക്കണമെന്നതും സമവായത്തില്‍ എത്തിയിട്ടില്ല.
ഈയിടെ, കടുത്ത സാമ്പത്തിക കെണിയില്‍ അകപ്പെട്ട IL& FS നു പ്രത്യേക പാക്കേജു അനുവദിച്ചില്ലെങ്കില് ധനകാര്യ വിപണിയിലെ ലിക്വിഡിറ്റിയെ അത് ദോഷകരമായി ബാധിക്കുന്നത് തുടരാം.
ഈ പ്രശ്നങ്ങള്‍ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പരിഹരിക്കേണ്ട ഉത്തരവാദിത്തം പുതിയ ഗവര്‍ണറില്‍ നിക്ഷിപ്തമാണ്.
ലിബറല്‍ ഇക്കണോമിക് പോളിസിയുടെ വക്താവാണ്‌ ശക്തികാന്ത ദാസ്. 2017 ബജറ്റില്‍ സെക്രട്ടറിയെന്ന നിലയില്‍ അദ്ദേഹം പ്രകടിപ്പിച്ച വൈദഗ്ധ്യം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്ത് തന്നെ നടപ്പാക്കാന്‍ പ്ലാന്‍ ചെയ്യപ്പെട്ട ഗുഡ്സ് ആന്‍ഡ് സർ‍വിസസ് ആക്റ്റ് പ്രയോഗത്തില്‍ വരുത്തിയതില്‍‍ അദ്ധേഹത്തിന്റെ പങ്ക് വലുതാണ്‌.
ഫിനാന്‍സ് കമ്മീഷന് മെമ്പര്‍‍, ഇക്കണോമിക് അഫയേര്‍സ് സെക്രട്ടറി,റെവന്യൂ സെക്രട്ടറി എന്നീ പദവികളിലും, വിവിധ പബ്ലിക് സെക്ടര്‍ സ്ഥാപനങ്ങളില്‍ ഡയറക്ടര്‍ ബോര്ഡ് മെമ്പറായും ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പബ്ലിക് സെക്ടർ‍ മേഖലയിലെ പരിചയ സമ്പത്തും, FDI അടക്കമുള്ള സാമ്പത്തിക പരിഷ്കാരങ്ങളില്‍ വഹിച്ച പങ്കും മൂലം ധന കാര്യ വിപണി അദ്ധേഹത്തെ പ്രതീക്ഷയോടെയാകും നോക്കി കാണുന്നത്. പ്രതീക്ഷകള്‍ കാക്കാന്‍ അദ്ദേഹത്തിന് സാധിച്ചാല്‍ ,അത് വിപണിക്ക് പുതു ജീവൻ പകരും.എന്നാല്‍ നിക്ഷ്പക്ഷമായി നിലവിലെ പ്രശന്പരിഹാരത്തിന് നടപടി സ്വീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, നിയമ നിര്‍മ്മാണ സഭകളിലടക്കം വൻ ‍ വിമർ‍‍ശനം ഏറ്റു വാങ്ങേണ്ടി വരുകയും ചെയ്യും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

എന്താണ് ടെക്നിക്കൽ അനാലിസിസ്?