ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഓഹരി നിക്ഷേപം :10 നിയമങ്ങള്‍


     വിജയിക്കണമെന്ന  ആഗ്രഹവുമായിട്ടാണ് ഓരോ നിക്ഷേപകനും ഓഹരി വിപണിയില്‍ എത്തുന്നത്‌. എന്നാല്‍ വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ക്ക് മുന്‍പില്‍ പകച്ചു നിന്നുപോകുന്നവരാണ് പലരും.തികച്ചും ശാസ്ത്രീയമായ ഒരു സമീപനം  സ്വീകരിക്കുകയാണ് ഇതിനുള്ള പ്രതിവിധി.ഒരു റോള്‍ മോഡല്‍ ഉണ്ടാകുന്നതു നല്ലതാണ് .ലോകത്തെ മൂന്നാമത്തെ ധനികനായ വാറന്‍ ബഫെടിന്റെ രീതികള്‍ പിന്തുടരാന്‍ എളുപ്പമാണ്.അദ്ദേഹം മുല്യത്തില്‍ അധിഷ്ഠിതമായ നിക്ഷേപരീതി ( value investing) ആണ് സ്വീകരിച്ചത്.രണ്ടു ലക്ഷം കോടി രൂപയുടെ സമ്പത്താണ്‌ അദ്ദേഹം ഓഹരി നിക്ഷേപം വഴി നേടിയെടുത്തത്.ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകനായ രാകേഷ് ജൂന്ജൂന്‍വാലയുടെ കഥയും വ്യത്യസ്തമല്ല.5000 രൂപയില്‍ നിന്ന് 5000 കോടിയിലേക്ക് വളര്‍ന്ന നിക്ഷേപകനാണ് അദ്ദേഹം.രണ്ടുപേരും പൊതുവായി സ്വീകരിച്ച നിലപാടുകള്‍ ഏതൊക്കെയെന്നു നമുക്ക് നോക്കാം.

1.അടിസ്ഥാനപരമായി ശക്തമായ കമ്പനികളില്‍ മാത്രം നിക്ഷേപിക്കുക.ഇതിനായി കമ്പനികളുടെ ബാലന്‍സ് ഷീറ്റും മറ്റു കണക്കുകളും പരിശോധിക്കുക.വരുമാന വര്‍ധനവ്‌ ഓരോ വര്‍ഷവും ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കുക.
2. കമ്പനിയുടെ അടിസ്ഥാന മുല്യം ( intrinsic  value ) കണക്കാക്കുക. മൂല്യമുള്ള കമ്പനിയുടെ  ഓഹരി വിലയിലും അതിന്‍റെ  പ്രതിഫലനം ഉണ്ടാവും. അതിനാല്‍,വിശകലനം നടത്തിയിരിക്കണം .
3. ആര്‍ത്തിയും ഭീതിയും ഒഴിവാക്കുക. കിട്ടുന്ന ലാഭം കൊണ്ട് തൃപ്തിപ്പെടാന്‍  പഠിക്കുക.ഒരു ലോട്ടറി അടിച്ചാല്‍ കിട്ടുന്ന ലാഭം പ്രതീക്ഷിച്ചുകൊണ്ട് ഓഹരിയില്‍ നിക്ഷേപിക്കരുത്.
4. വിപണിയുടെ ഗതി മനസിലാക്കാതെ നിക്ഷേപം നടത്തരുത്. ഉയരുന്ന വിപണിയില്‍ പെട്ടന്ന് ലാഭം നേടാന്‍ ആവും. എന്നാല്‍ മാന്ദ്യം ആണെങ്കില്‍ ഏറെ കാത്തിരിക്കേണ്ടിവരും .
5. ഓഹരിയുടെ  ആകര്‍ഷണം വില വര്‍ധനവ് ആണെന്ന് കരുതുന്നവരാണ് പലരും  . എന്നാല്‍, ബോണസും ഡിവിഡണ്ടും മികച്ച നേട്ടം നല്‍കുന്നത്  ശ്രദ്ധിക്കാറില്ല താനും  . ഉദാഹരണത്തിന്, 30 വര്‍ഷങ്ങള്‍ക് മുന്‍പ് വിപ്രോ എന്നാ ഓഹരിയില്‍ 10000 രൂപ നിക്ഷേപിച്ച ഒരാള്‍ക്ക്
ഇപ്പോഴത്തെ  ആസ്തി 400 കോടി രൂപയാണ്. ഈ വര്‍ധനവ് നടന്നിരിക്കുനത് പ്രധാനമായും തുടരെയുള്ള വര്‍ഷങ്ങളില്‍  ബോണസായി കിട്ടിയ ഓഹരികള്‍ മുഖേനയാണ്.അതുകൊണ്ട് തന്നെ, മികച്ച നേട്ടത്തിന് ദീര്‍ഘകാല നിക്ഷേപങ്ങളും വേണ്ടി വരും.
6. വിപണി ഏറ്റവും ഉയരങ്ങള്‍ കിഴടക്കുമ്പോള്‍ നിക്ഷേപം നടത്തുന്ന രീതി ഉപേക്ഷിക്കുക. വില കുറഞ്ഞിരിക്കുമ്പോള്‍ വാങ്ങുന്നവര്‍ക്ക് മാത്രമേ മികച്ച നേട്ടം കൈവരിക്കുവാന്‍ കഴിയു.
7. ഓരോ നിക്ഷേപത്തിനും മുന്‍പ് കമ്പനിയുടെ പ്രതിയോഗികളെപ്പറ്റി ഉത്തമ ബോധ്യം ആവശ്യമാണ്.മത്സരത്തെ അതിജീവിക്കാന്‍ കഴിയുന്ന കമ്പനികളുടെ ഓഹരികള്‍ മാത്രം വാങ്ങുക. കേട്ടിട്ടുപോലുമില്ലാത്ത ഓഹരികളില്‍ നിക്ഷേപിക്കരുത് .
8.   ഒരിക്കലും ചൂതാട്ടം എന്ന മട്ടില്‍ വിപണിയെ സമിപിക്കരുത്. നിക്ഷേപം  ഇന്ന് നടത്തി നാളെ ലാഭം കിട്ടുമെന്ന് വിചാരിക്കരുത്. അത് വളര്‍ന്നു  വരാന്‍  ആവശ്യമായ സമയം നല്‍കണം. ചില കമ്പനികള്‍ വിപണി പിടിച്ചടുക്കുനത് തുടങ്ങി മുന്നോ നാലോ വര്‍ഷത്തിനു ശേഷമായിരിക്കും. അത്രയും കാലം കാത്തിരിക്കാന്‍  നിക്ഷേപകനും കഴിയണം.
9. സ്വയം തീരുമാനങ്ങള്‍ എടുക്കാനുള്ള പ്രാപ്തി നേടുക. അതിനു വിപണിയുടെ പഠനങ്ങളായ ഫണ്ടമെന്റല്‍ അനാലിസിസ്, ടെക്നിക്കല്‍ അനാലിസിസ് എന്നിവ പരിശീലിക്കുക.ഊഹാപോഹങ്ങളുടെ പിന്നാലെ പോകാതിരിക്കുക.
10.ദിവസേന നടക്കുന്ന സാമ്പത്തിക മാറ്റങ്ങള്‍, കമ്പനികളുടെ കണക്കുകള്‍,പുതിയ പ്രോജെക്റ്റുകള്‍ എന്നിവയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുക.തന്റെ നിക്ഷേപങ്ങളെ ഇവ എങ്ങനെ സ്വാധീനിക്കുമെന്ന് വിലയിരുത്തുക.സ്വയം അനാലിസിസ് നടത്താന്‍ സാധിക്കാത്തവര്‍ ഓഹരി വിദഗ്ദ്ധരുടെ സഹായം തേടുക.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

റോബര്‍ട്ട്‌ കിയോസാക്കിയുടെ തത്വങ്ങള്‍

                 അമേരിക്കയിലെ അറിയപ്പെടുന്ന സാമ്പത്തിക ചിന്തകനാണ് റോബര്‍ട്ട്‌ കിയോസാക്കി.അദ്ദേഹത്തിന്റെ 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' എന്ന ഗ്രന്ഥം ലോകമെമ്പാടും ലക്ഷകണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു.ഹവായില്‍ ജനിച്ച റോബര്‍ട്ട്‌ ബിരുദം നേടിയത് യു..എസ് മെര്‍ച്ചന്റ് അക്കാദമിയില്‍ നിന്നാണ്.പഠനശേഷം മറൈന്‍ ഓഫീസര്‍,  ഹെലികോപ്റ്റെര്‍ ഗണ്‍ ഷിപ്‌ പൈലറ്റ്‌ എന്നീ പദവികള്‍ വഹിച്ചു.വിയറ്റ്നാം യുദ്ധത്തില്‍പങ്കെടുത്തതിന്  ശേഷം അദ്ദേഹം സേനയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി.സിറോക്സ് കമ്പനിയില്‍ മൂന്നു വര്ഷം ജോലി ചെയ്തു.പിന്നീട്,സ്വന്തം കമ്പനി തുടങ്ങി.ആദ്യം നടത്തിയ ബിസിനസ്സുകള്‍ പരാജയം രുചിച്ചു.ടീഷര്‍ട്ട് വ്യാപാരത്തിന് ശേഷം 1985 ല് ‍ആരംഭിച്ച ക്യാഷ് ഫ്ലോ ടെക്നോളജീസ് പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.റിയല്‍ എസ്റ്റേറ്റ്‌, ഓഹരി വിപണി, ഖനികള്‍ എന്നിവയിലൂടെ നിക്ഷേപ രംഗത്ത് ചുവടുറപ്പിച്ചു.ഇരുപത്തഞ്ചിലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.      അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: " തെറ്റുകള്‍ പറ്റുന്നത് മോശമാണെന്ന് സ്കൂളുകളില്‍ നാം പഠിക്കുന്നു.ശിക്ഷകള്‍ വാങ്ങുകയും ചെയ്യുന്നു.എന്നാല്‍,തെറ്റുകള്‍ പറ്റിയാണ് ഓരോ മനു