ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കാളയും കരടിയും: ഒരു മിനിക്കഥ

       
ആകാശത്തിനു കീഴെ,ഭൂമിയിൽ ഒരു വനം ഉണ്ടായിരുന്നു.കൊടും വനം.അവിടെ എല്ലാ വന്യ ജീവികളും വിഹരിച്ചു പോന്നു.കാടിന് വെളിയിൽ,പുൽമേട്  ഉണ്ടായിരുന്നു.കാളകൾ അവിടെ വന്നു പുല്ലു തിന്നുമായിരുന്നു.കാട്ടിലുണ്ടായിരുന്ന സിംഹങ്ങളും കടുവയുമൊക്കെ പുൽമേടുകളെ അവഗണിച്ചു പോന്നു.പുൽമേട്‌ കാടിനോളം സുഖകരമല്ലെന്ന് അവ വിശ്വസിച്ചു. പാടില്ലെന്ന് കാളകളെ വിലക്കാൻ കാട്ടിലെ ജീവികൾക്കൊക്കെ ഉത്സാഹമായിരുന്നു.എന്നിട്ടും,കാളകൾ അവിടെ വിഹരിച്ചു.             കരടികൾ  ഇടയ്ക്കൊക്കെ വന്നു പുല്ലു ചവിട്ടി മെതിച്ചു.കൊടും വേനലിൽ പുല്മേട്‌ കരിഞ്ഞുണങ്ങി.പാവം കാളകൾ മെലിഞ്ഞുണങ്ങി.പുല്ലുകൾ വീണ്ടും കിളിര്ക്കുന്നത് കാത്ത്,അവ കാത്തിരുന്നു.പട്ടിണി കിടന്ന് ചില കാളകളൊക്കെ ചത്ത്‌ പോയി.
          വീണ്ടും പുല്ലു കിളിർത്തു .കാടിനോളം വളര്ന്നു.അവിടെ, കാളകൾ വിഹരിക്കുന്നു.കരടികൾ ആവുന്നതൊക്കെ ചെയ്തു.പക്ഷെ പുല്മേട്‌ ഒത്തിരി വളര്ന്നിരിക്കുന്ന്നു.പഴയപോലെ നാശം വിതയ്ക്കാൻ കരടികൾക്ക്  കഴിയുന്നില്ല.എങ്കിലും,എല്ലാ ദിവസവും അവ പുൽമേട്ടിൽ വരും.ഒരു ശ്രമം നടത്തും.കാളകളെ   പേടിപ്പിക്കാൻ ശബ്ധങ്ങൾ പുറപ്പെടുവിക്കും.
        എങ്കിലും, കാളകൾ  ഇപ്പോൾ താരതമ്യേന കരുത്തരാണ്. അവ ഉറച്ചു വിശ്വസിക്കുന്നു:  തങ്ങളുടെ  മുൻപിൽ തോല്ക്കാനാണ് എന്നത്തേയും പോലെ കരടികളുടെ വിധിയെന്ന്. വിജയത്തിനായുള്ള യുദ്ധം എന്നും തുടർന്നുകൊണ്ടേയിരിക്കുന്നു....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

റോബര്‍ട്ട്‌ കിയോസാക്കിയുടെ തത്വങ്ങള്‍

                 അമേരിക്കയിലെ അറിയപ്പെടുന്ന സാമ്പത്തിക ചിന്തകനാണ് റോബര്‍ട്ട്‌ കിയോസാക്കി.അദ്ദേഹത്തിന്റെ 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' എന്ന ഗ്രന്ഥം ലോകമെമ്പാടും ലക്ഷകണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു.ഹവായില്‍ ജനിച്ച റോബര്‍ട്ട്‌ ബിരുദം നേടിയത് യു..എസ് മെര്‍ച്ചന്റ് അക്കാദമിയില്‍ നിന്നാണ്.പഠനശേഷം മറൈന്‍ ഓഫീസര്‍,  ഹെലികോപ്റ്റെര്‍ ഗണ്‍ ഷിപ്‌ പൈലറ്റ്‌ എന്നീ പദവികള്‍ വഹിച്ചു.വിയറ്റ്നാം യുദ്ധത്തില്‍പങ്കെടുത്തതിന്  ശേഷം അദ്ദേഹം സേനയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി.സിറോക്സ് കമ്പനിയില്‍ മൂന്നു വര്ഷം ജോലി ചെയ്തു.പിന്നീട്,സ്വന്തം കമ്പനി തുടങ്ങി.ആദ്യം നടത്തിയ ബിസിനസ്സുകള്‍ പരാജയം രുചിച്ചു.ടീഷര്‍ട്ട് വ്യാപാരത്തിന് ശേഷം 1985 ല് ‍ആരംഭിച്ച ക്യാഷ് ഫ്ലോ ടെക്നോളജീസ് പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.റിയല്‍ എസ്റ്റേറ്റ്‌, ഓഹരി വിപണി, ഖനികള്‍ എന്നിവയിലൂടെ നിക്ഷേപ രംഗത്ത് ചുവടുറപ്പിച്ചു.ഇരുപത്തഞ്ചിലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.      അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: " തെറ്റുകള്‍ പറ്റുന്നത് മോശമാണെന്ന് സ്കൂളുകളില്‍ നാം പഠിക്കുന്നു.ശിക്ഷകള്‍ വാങ്ങുകയും ചെയ്യുന്നു.എന്നാല്‍,തെറ്റുകള്‍ പറ്റിയാണ് ഓരോ മനു