ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

രാകേഷ് ജുൻജുൻവാല:ഇന്ത്യയുടെ വാറൻ ബഫറ്റ്


              ഓഹരി നിക്ഷേപം  എന്നത് നഷ്ടകച്ചവടം ആണെന്ന് കരുതുന്ന നിരവധി ആളുകള് നമ്മുടെ സമൂഹത്തിലുണ്ട്.ഓഹരി വിപണിയുടെ ചാഞ്ചാട്ടം പലരെയും ഭയപ്പെടുത്താറുണ്ട്.എന്നാൽ,ശാസ്ത്രീയ നിക്ഷേപ മാർഗങ്ങളിലൂടെ,വിപണിയിൽ നിന്നും  ലാഭം നേടാൻ കഴിയുമെന്നു കാട്ടി തന്നവരിൽ  പ്രധാനിയാണ്‌ രാകേഷ് ജുൻജുൻവാല.ആറായിരം  രൂപ കൊണ്ട് തുടങ്ങിയ തുടങ്ങിയ നിക്ഷേപത്തിന്റെ മൂല്യം ഇന്ന് പന്ത്രണ്ടായിരം കോടിയിൽ ഏറെ രൂപയാണ്.അതിദ്രുതം വളരുന്ന കമ്പനികളുടെ ശരിയായ മൂല്യം കണ്ടെത്തി നിക്ഷേപിക്കുന്ന 'വാല്യൂ ഇൻവെസ്റ്റിങ്ങ്' ആണ് അദ്ദേഹത്തിന്റെ രീതി.ഫോർബ്സ് ലിസ്റ്റ് പ്രകാരം,ഇന്ത്യയിലെ ഏറ്റവും വലിയ ധനികരിൽ അദ്ദേഹത്തിന് അന്പത്തിയാറാം  സ്ഥാനം ആണ്.

        'ഇന്ത്യയുടെ വാറൻ ബഫറ്റ്' എന്ന് അറിയപ്പെടുന്ന രാകേഷ് മികച്ച സാമ്പത്തിക അടിത്തറയും ഗുണമേന്മയുള്ള മാനേജുമെന്റും  ഉള്ള കമ്പനികളിൽ മാത്രമേ നിക്ഷേപിക്കാറുള്ളൂ.തുടക്ക കാലത്ത്,മൂലധനം വർധിപ്പിക്കാനായി കുറയൊക്കെ ഊഹകച്ചവടം ചെയ്തിട്ടുണ്ടെങ്കിലും ദീർഘ കാല നിക്ഷേപമാണ് പതിവ്.സ്ഥിരതയുള്ള ബിസിനസ് മോഡൽ,മത്സര ക്ഷമത,വളർച്ചാനിരക്ക്, മികച്ച കോർപറേറ്റ് ഗവേണൻസ് എന്നിവയുള്ള ഇടത്തരം  കമ്പനികളാണ് തിരഞ്ഞെടുക്കുന്നത്.ഏത് അറ്റം വരെയും വളരാനുള്ള ബിസിനസ് ഘടനയും തുടർച്ചയായുള്ള  അറ്റ ലാഭ വർദ്ധനവും നിർബന്ധമാണ്.  താല്ക്കാലിക വിലയിടിവുകൾ ഗൗനിക്കാറില്ല.വൈവിധ്യം നിറഞ്ഞ പോർട്ഫോളിയോ ആയതിനാൽ കാര്യമായ ക്ഷതം എൽക്കാറുമില്ല.
       
       1960- ൽ ഒരു ഇൻകം ടാക്സ് ഓഫീസറുടെ മകനായി ജനിച്ച രാകേഷ് 1985- ൽ  ചാർറ്റെഡ് അക്കൗണ്ടൻസി പരീക്ഷ പാസ്സായി.തുടർന്ന്,സാമ്പത്തിക വിശകലനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നിക്ഷേപം തുടങ്ങി.സെൻസെക്സ് മൂല്യം അന്ന് 150 ആണ്.1986-ൽ ടാറ്റാ ടീ ഓഹരികളിൽ  അഞ്ചു ലക്ഷം രൂപ ലാഭം നേടിയത് ഒരു വലിയ വഴിത്തിരിവായി അദ്ദേഹം കണക്കാക്കുന്നു.മൂന്നര മടങ്ങാണ് പ്രസ്തുത ഓഹരിയിൽ മൂന്നു മാസം കൊണ്ട് കിട്ടിയ നേട്ടം.പിന്നെ,നിക്ഷേപം ഒരു സപര്യയായി   മാറി.വിപണി കയറിയപ്പോഴും ഇറങ്ങിയപ്പോഴും അദ്ദേഹം ഉറച്ചു നിന്നു.തൊണ്ണൂറുകളിൽ ഇന്ത്യയിൽ നിലവിൽ വന്ന ഉദാരവല്കരണവും സ്വകാര്യവല്കരണവും  തന്റെ നിക്ഷേപത്തിന് മികച്ച വളര്ച്ചനിരക്ക് നല്കിയെന്ന് ജുൻജുൻവാല പറയാറുണ്ട്.

         നാല്പതിൽ പരം  കമ്പനികൾ അടങ്ങിയതാണ് രാകേഷിന്റെ നിലവിലുള്ള നിക്ഷേപ പോർട്ഫോളിയോ.അമിതമായി വൈവിധ്യവൽകരിക്കുന്നത് ഗുണകരമല്ലെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. മികച്ച വിലയിൽ വാങ്ങി കൈവശം വെക്കുന്ന ഓഹരികളാണ് ടൈറ്റാൻ , ലൂപിൻ,ക്രിസിൽ ,നാഗാർജുന കൺസ്ട്രക്ഷൻസ് ,റാലീസ് ഇന്ത്യ ,ആപ്ടെക്, പിപാവാവ്,ഇഡൽവയിസ്,എം.സി.എക്സ്,ജിയോജിത്,ടിവി 18,ഡി.എച്.എഫ്.എൽ, റാടികോ കൈതാൻ,ഓറിയന്റ്റ് സിമന്റ് തുടങ്ങിയ ഓഹാരികളൊക്കെയും.ഇടയ്ക്കിടെ ചില ഓഹരികൾ വിറ്റ്  പുതിയത് ഉൾപ്പെടുത്താറുണ്ട്.

         എറ്റവും വലിയ ബുൾ റണ് ഇന്ത്യയിൽ തുടങ്ങാൻ പോകുന്നതേയുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്.ഓഹരിയിൽ നിന്ന് കിട്ടുന്ന ഡിവിടണ്ടുകൾ ചാരിട്ടിക്കു നല്കുന്ന രാകേഷ് 2020-ൽ അയ്യായിരം കോടി രൂപ ചാരിറ്റി യിലേക്ക് നല്കുമെന്ന്  പ്രഖ്യാപിച്ചിട്ടുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

എന്താണ് ടെക്നിക്കൽ അനാലിസിസ്?