ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എസ് ഐ.പി സ്കീമുകൾ : കഴിഞ്ഞ പതിനഞ്ചു വര്ഷത്തെ വിശകലനം


       
           ജീവിതത്തിലെ സാമ്പത്തിക  ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രതിമാസ നിക്ഷേപങ്ങൾക്ക് തനതായ സ്ഥാനമുണ്ട്.എന്നാൽ,യാഥാസ്ഥിതികമായ സമ്പാദ്യ മാർഗങ്ങളായ ചിട്ടി,റിക്കറിംഗ്   ഡിപോസിറ്റ്,എൻഡോവ്മെന്റ് ഇന്ഷുറന്സ് തുടങ്ങിയവയാണ് പലരും പിന്തുടരുന്നത്.ആറര മുതൽ ഏഴര ശതമാനം വരെ മാത്രമാണ് ഇവയിൽ നിന്ന് കിട്ടുന്ന ആദായം .എന്നാൽ,കഴിഞ്ഞ പതിനഞ്ചു വര്ഷമായി നില കൊള്ളുന്ന മികച്ച സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ നല്കിയ ആദായം ഇവയെക്കാൾ പല മടങ്ങ്‌ അധികമാണ്.
     
 പതിനഞ്ചു വര്ഷം മുന്പ് 2001 മേയ് മാസം മുതൽ  ഇതുവരെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് സ്കീമുകളിൽ പ്രതിമാസം പതിനായിരം രൂപ വെച്ച് അടച്ചവർക്ക് സൃഷ്ടിക്കാനായ സമ്പത്ത് എത്രയാണ്? യഥാർത്ഥ കണക്കുകൾ ചുവടെ ചേർക്കുന്നു.
റിലയന്സ് ഗ്രോത്ത് ഫണ്ടിലെ നിക്ഷേപം ഒരു കോടി മുപ്പത്തിയാറ് ലക്ഷത്തി അന്പതിയേഴായിരത്തി എഴുനൂറ്റി ഒന്ന് രൂപ ഉണ്ട്.
ഫ്രാങ്ക്ലിൻ ഇന്ത്യ പ്രൈമ ഫണ്ടിലെ നിക്ഷേപം ഇപ്പോൾ ഒരു കോടി മുപ്പത്തി നാലു ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി ഇരുനൂറ്റി അറുപതു രൂപ ആയിട്ടുണ്ട്. ഫ്രാങ്ക്ലിൻ ഇന്ത്യ ടാക്സ് ഷീൽഡിലെ നിക്ഷേപ മൂല്യം ഒരു കോടി നാല്പത്തി നാലായിരത്തി ഇരുനൂറ്റി പതിനാറു രൂപ  ആണ്.
എച്ച് .ഡി.എഫ്.സി.യുടെ  ഇക്വിടി ഫണ്ടിൽ പതിനഞ്ചു വര്ഷം കൊണ്ട്  അടച്ച പതിനെട്ടു ലക്ഷം രൂപ ഇപ്പോൾ ഒരു കോടി നാല് ലക്ഷത്തി ഇരുപത്തി ആറായിരത്തി മുന്നൂറ്റി എൺപത്തി നാല്  രൂപ ആയിട്ടുണ്ട്.എസ്.ബി.ഐ യുടെ ഫാര്മ ഫണ്ടിൽ നിക്ഷേപ മൂല്യം ഒരു കോടി പതിനെട്ടു ലക്ഷത്തി അൻപത്തി മൂവായിരത്തി അറുനൂറ്റി ഇരുപത്തി മൂന്നു രൂപ ആയതായി കാണാം.
ബിര്ള സൺലൈഫ് ഇക്വിടി ഫണ്ടിൽ ഇത് ഒരു കോടി ഇരുപതിനായിരത്തി ഇരുനൂറ്റി അറുപത്തി അഞ്ചു രൂപ ആയിട്ടുണ്ട്. ടാറ്റാ എത്തികൽ ഫണ്ടിൽ എസ് .ഐ.പി. ചെയ്തവരുടെ നിക്ഷേപം ഈ കാലയളവിൽ തൊണ്ണൂറ്റി മൂന്നു ലക്ഷത്തി അന്പത്തിയോരായിരത്തി എഴുനൂറ്റി അറുപതു രൂപ ആയിട്ടുണ്ട്.

അതായത് മുകളില കാണിച്ച ഫണ്ടുകൾ നൽകിയ നേട്ടം ആറു  മടങ്ങും അതിൽ  അധികവുമാണ്.ശരാശരി വാര്ഷിക ലാഭം ഇരുപതു ശതമാനവും അതിലധികവും നല്കിയിരിക്കുന്നു.സ്ഥിരതയുള്ള നല്ല ബിസിനസ്സുകളിൽ നിക്ഷേപിച്ചുകൊണ്ട് പ്രതിമാസ നിക്ഷേപകര്ക്ക് മികച്ച നേട്ടം നല്കാൻ ഫണ്ട് മാനേജർ വിജയിച്ചിരിക്കുന്നു.

      താരതമ്യേന തണുപ്പൻ നേട്ടം നല്കിയ  എൽ .ഐ.സി നോമുറ  ഇക്വിടി ഫണ്ടിന്റെ മൂല്യം അന്പതിനാല് ലക്ഷത്തി എഴുപത്തിയോരാ യിരത്തി തൊള്ളായിരത്തി ഇരുപത്തി നാല് രൂപ ആണ്..ജെ.എം.ഇക്വിടി ഫണ്ടിലെ മൂല്യം ഇപ്പോൾ നാല്പത്തിയേഴ് ലക്ഷത്തി ആയിരത്തി ഒരുനൂറ്റി അറുപത്തി രണ്ടു രൂപ ഉണ്ട്.
അതായത്,ശ്രദ്ധിക്കപ്പെടാതിരുന്ന ഫണ്ടുകൾ  പോലും രണ്ടരയോ മൂന്നോ മടങ്ങ്‌ സമ്പത്ത് നല്കിയിരിക്കുന്നു. ഓരോ വ്യക്തിയുടെയും റിസ്ക്‌ പ്രൊഫൈൽ അനുസരിച്ച്, മികച്ച സ്കീമുകളിൽ നിക്ഷേപി ക്കുകയാണ് വേണ്ടത്.വാർഷിക വിലയിരുത്തൽ നടത്തുന്നതും നല്ലതാണ്.

ഡിസ്ക്ലൈമർ : 
ഇതു സാമ്പത്തിക സാക്ഷരതയ്ക്ക്  വേണ്ടിയുള്ള വിലയിരുത്തൽ ആണ്.കാലാനുസൃതമായ നിക്ഷേപക ഉപദേശം നേടിയതിനു ശേഷം മാത്രം തീരുമാനങ്ങൾ എടുക്കുക.

- Data as on 16th May 2016-

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

റോബര്‍ട്ട്‌ കിയോസാക്കിയുടെ തത്വങ്ങള്‍

                 അമേരിക്കയിലെ അറിയപ്പെടുന്ന സാമ്പത്തിക ചിന്തകനാണ് റോബര്‍ട്ട്‌ കിയോസാക്കി.അദ്ദേഹത്തിന്റെ 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' എന്ന ഗ്രന്ഥം ലോകമെമ്പാടും ലക്ഷകണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു.ഹവായില്‍ ജനിച്ച റോബര്‍ട്ട്‌ ബിരുദം നേടിയത് യു..എസ് മെര്‍ച്ചന്റ് അക്കാദമിയില്‍ നിന്നാണ്.പഠനശേഷം മറൈന്‍ ഓഫീസര്‍,  ഹെലികോപ്റ്റെര്‍ ഗണ്‍ ഷിപ്‌ പൈലറ്റ്‌ എന്നീ പദവികള്‍ വഹിച്ചു.വിയറ്റ്നാം യുദ്ധത്തില്‍പങ്കെടുത്തതിന്  ശേഷം അദ്ദേഹം സേനയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി.സിറോക്സ് കമ്പനിയില്‍ മൂന്നു വര്ഷം ജോലി ചെയ്തു.പിന്നീട്,സ്വന്തം കമ്പനി തുടങ്ങി.ആദ്യം നടത്തിയ ബിസിനസ്സുകള്‍ പരാജയം രുചിച്ചു.ടീഷര്‍ട്ട് വ്യാപാരത്തിന് ശേഷം 1985 ല് ‍ആരംഭിച്ച ക്യാഷ് ഫ്ലോ ടെക്നോളജീസ് പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.റിയല്‍ എസ്റ്റേറ്റ്‌, ഓഹരി വിപണി, ഖനികള്‍ എന്നിവയിലൂടെ നിക്ഷേപ രംഗത്ത് ചുവടുറപ്പിച്ചു.ഇരുപത്തഞ്ചിലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.      അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: " തെറ്റുകള്‍ പറ്റുന്നത് മോശമാണെന്ന് സ്കൂളുകളില്‍ നാം പഠിക്കുന്നു.ശിക്ഷകള്‍ വാങ്ങുകയും ചെയ്യുന്നു.എന്നാല്‍,തെറ്റുകള്‍ പറ്റിയാണ് ഓരോ മനു