ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

'ലാഭം തിരയുന്നവര്‍' നോവലിന് ഒരു ആമുഖം.

പ്രീയ വായനക്കാരെ,

ഓഹരി വിപണിയെക്കുറിച്ചു ഒരു നോവൽ എഴുതുകയാണ്.
'ലാഭം തിരയുന്നവര്‍.'
കഴിഞ്ഞ ഒരു ദശകത്തിലേറെയായി ബ്രോക്കിംഗ് സ്ഥാപനങ്ങളിലും പുറത്തും ഞാന്‍ കണ്ടറിഞ്ഞിട്ടുള്ള നിക്ഷേപകരുടെയും ഇട നിലക്കാരുടെയും ഒക്കെ ജീവിതമാണ്  ആണ് പ്രചോദനം.
അതിൽ വിജയിച്ചവർ ഉണ്ട്.പരാജിതർ ഉണ്ട്.
നല്ലവരുണ്ട്.വഞ്ചകരുണ്ട്.
ആര്‍ത്തിയും,ഭീതിയും ഭരിക്കുന്ന ദിവസ വ്യാപാരങ്ങളില്‍ അന്ധാളിച്ച് നില്‍ക്കുന്നവരും,ഏതു പ്രതിസന്ധിയെയും ചങ്കുറപ്പോടെ നേരിടുന്നവരും ഉണ്ട്.
പക്ഷെ,കഥാപാത്രങ്ങള്‍ക്ക് അവരുടെതായ ജീവിതം ഉണ്ട്.
കാലം മാറിയതനുസരിച്ചു,വിപണിയിലും എത്രമാത്രം  മാറ്റങ്ങള്‍ വന്നു.
ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന കച്ചവടരീതി നിശബ്ദമായ ഓണ്‍ലൈന്‍ ട്രേഡിങ്ങിനു വഴി മാറി കൊടുത്തു.
മ്യൂച്വല്‍ ഫണ്ടുകളും വിദേശ നിക്ഷേപ സ്ഥാപനങ്ങളും വിപണിയില്‍ സ്ഥാനം ഉറപ്പിച്ചു.
യൂലിപ്പുകളിലൂടെ ഇന്‍ഷുറന്‍സ് കമ്പനികളും സജീവമായി.
ഓപ്പറേറ്റര്‍മാര്‍ക്ക് കൂച്ചുവിലങ്ങു വീണു. 
ലാഭം മാത്രം പലര്‍ക്കും  ഒരു മരീചികയായി അവശേഷിച്ചു.എന്നിട്ടും,അവര്‍ തിരഞ്ഞു കൊണ്ടിരുന്നു.ചിലര്‍ ഇടയ്ക്ക് വെച്ച് മതിയാക്കി മറ്റു വഴികള്‍ തേടി.
മറ്റു ചിലരാകട്ടെ, അതിനു വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞു വെച്ചു.
ചുരുക്കം ചിലര്‍ മഹാ രഹസ്യത്തിന്റെ താക്കോലുകള്‍ സ്വന്തമാക്കുകയും ചെയ്തു.
ഭാഗ്യവും അനുഗ്രഹവും അവരെ കടാക്ഷിച്ചു.
നേരും  നെറിയും ഇല്ലാത്തവരാകട്ടെ, ചെറിയ ആയുസ്സ് മാത്രമുള്ള  ഈയലുകളെപ്പോലെ അപ്രത്യക്ഷരായി.
കഴിഞ്ഞ രണ്ടു ദശകങ്ങളില്‍,വിപണിയിലെ സാധാരണക്കാര്‍ അനുഭവിച്ച നേട്ടവും കോട്ടവും, ചിരിയും കണ്ണീരും ഒപ്പിയെടുക്കുന്ന ലളിതമായ നോവല്‍.
ഇതു വരെ ഈ ബ്ലോഗിന് നിങ്ങള്‍ തന്ന ഉറച്ച പിന്തുണയ്ക്ക്‌ നന്ദി. 
'ലാഭം തിരയുന്നവര്‍' എന്ന എന്റെ നോവലിന്റെ ഓരോ അദ്ധ്യായവും ഈ ബ്ലോഗിലൂടെ തന്നെ നിങ്ങളുടെ മുന്‍പിലെത്തും.
വായിക്കുക,പ്രചരിപ്പിക്കുക.
 ഏവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

സ്നേഹപൂര്‍വ്വം,

സോണി ജോസഫ്

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

റോബര്‍ട്ട്‌ കിയോസാക്കിയുടെ തത്വങ്ങള്‍

                 അമേരിക്കയിലെ അറിയപ്പെടുന്ന സാമ്പത്തിക ചിന്തകനാണ് റോബര്‍ട്ട്‌ കിയോസാക്കി.അദ്ദേഹത്തിന്റെ 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' എന്ന ഗ്രന്ഥം ലോകമെമ്പാടും ലക്ഷകണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു.ഹവായില്‍ ജനിച്ച റോബര്‍ട്ട്‌ ബിരുദം നേടിയത് യു..എസ് മെര്‍ച്ചന്റ് അക്കാദമിയില്‍ നിന്നാണ്.പഠനശേഷം മറൈന്‍ ഓഫീസര്‍,  ഹെലികോപ്റ്റെര്‍ ഗണ്‍ ഷിപ്‌ പൈലറ്റ്‌ എന്നീ പദവികള്‍ വഹിച്ചു.വിയറ്റ്നാം യുദ്ധത്തില്‍പങ്കെടുത്തതിന്  ശേഷം അദ്ദേഹം സേനയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി.സിറോക്സ് കമ്പനിയില്‍ മൂന്നു വര്ഷം ജോലി ചെയ്തു.പിന്നീട്,സ്വന്തം കമ്പനി തുടങ്ങി.ആദ്യം നടത്തിയ ബിസിനസ്സുകള്‍ പരാജയം രുചിച്ചു.ടീഷര്‍ട്ട് വ്യാപാരത്തിന് ശേഷം 1985 ല് ‍ആരംഭിച്ച ക്യാഷ് ഫ്ലോ ടെക്നോളജീസ് പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.റിയല്‍ എസ്റ്റേറ്റ്‌, ഓഹരി വിപണി, ഖനികള്‍ എന്നിവയിലൂടെ നിക്ഷേപ രംഗത്ത് ചുവടുറപ്പിച്ചു.ഇരുപത്തഞ്ചിലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.      അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: " തെറ്റുകള്‍ പറ്റുന്നത് മോശമാണെന്ന് സ്കൂളുകളില്‍ നാം പഠിക്കുന്നു.ശിക്ഷകള്‍ വാങ്ങുകയും ചെയ്യുന്നു.എന്നാല്‍,തെറ്റുകള്‍ പറ്റിയാണ് ഓരോ മനു

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ