ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മികച്ച ഓഹരി നിക്ഷേപം:നാല് സൂത്രങ്ങൾ

വൈകുന്നേരം നാലരയോടെയാണ് മുരളി കോട്ടയത്തു നിന്ന് കടവന്ത്രയിൽ താമസിക്കുന്ന അനുജൻ മഹേഷിന്റെ ഫ്ലാറ്റിൽ എത്തുന്നത്.മഹേഷിനും ഭാര്യ മീരയ്ക്കുമൊപ്പം,ഒരാൾ കൂടി അയാളെകാത്തിരിക്കുന്നുണ്ടായിരുന്നു. മീരയുടെ അനുജത്തി റീമ.   "  ചേട്ടനോട് ചോദിക്കാൻ സംശയതിന്റെ ഒരു കൂമ്പാരവുമായിട്ടാണ് ഇവള് വന്നിരിക്കുന്നത്.." മഹേഷ്‌ നനുത്ത ചിരിയോടെ പറഞ്ഞു.   " കൊച്ചിന്റെ പഠിത്തമൊക്കെ കഴിഞ്ഞോ?" മുരളി അവളെ നോക്കി.   " ബികോമിന് ഫസ്റ്റ് ക്ലാസ്സുണ്ടായിരുന്നു.സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പരീക്ഷ പാസ്സായി.കൊച്ചിയിൽ തന്നെ ഒരു ഷെയർ ബ്രോക്കിംഗ്  കമ്പനിയിൽ ജോലിക്ക് കയറിയിരിക്കുകയാണ് ഇപ്പോൾ .. ." മീര പറഞ്ഞു. "കൊള്ളാമല്ലോ..എത്ര നാളായി?" ":രണ്ടു  മാസം മുമ്പാണ് ജോയിൻ ചെയ്തത്.ഇപ്പോൾ,ഒരു ടെർമിനല് എല്പിച്ചിട്ടുണ്ട്.." റീമ പറഞ്ഞു. മേശയിൽ പലഹാരങ്ങളും ചായയും നിരന്നു കഴിഞ്ഞിരുന്നു. "എങ്ങനെയുണ്ട് ജോലി?" മുരളി ചോദിച്ചു. "ഭയങ്കര ടെൻഷൻ ആണെന്നാ ഇവള് പറയുന്നത്.." മഹേഷാണ് മറുപടി പറഞ്ഞത്. "സ്വപ്നം കാണേണ്ട പ്രായത്തിൽ ടെന്ഷനോ?' മുരളി കൌതുകത്തോടെ  റീമയെ നോക്കി.അ

മുച്ച്വൽ ഫണ്ട് നിക്ഷേപം:ശ്രദ്ധിക്കേണ്ട പത്തു കാര്യങ്ങൾ.

      കഴിഞ്ഞ ഒരു വർഷത്തെ ലാഭം മാത്രം നോക്കി മാത്രം മുച്ച്വൽ ഫണ്ടിൽ നിക്ഷേപിക്കുകയും  രണ്ടു വർഷത്തിനുള്ളിൽ തന്നെ  വിറ്റു മാറുകയും ചെയ്യുന്ന  പ്രവണത ഇന്ത്യയിൽ കൂടുതലാണെന്ന് അടുത്തിടെ ഒരു പഠനം പുറത്തു വന്നിരുന്നു.നിക്ഷേപകന്റെ റിസ്ക്‌ എടുക്കാനുള്ള പ്രവണതയും,നിക്ഷേപ കാലയളവും കൂടാതെ  വേറെയും ചില  കാര്യങ്ങൾ കൂടി ഓരോ നിക്ഷേപത്തിനും  മുൻപ് പരിശോധിക്കെണ്ടതുണ്ട്.ഫണ്ടിന്റെ കീ ഇൻഫർമേഷൻ മെമ്മോറാൻഡം നല്കുന്ന  പ്രധാനപ്പെട്ട വിവരങ്ങൾ ഉൾപ്പെടെ ശ്രദ്ധിക്കേണ്ടതായ  ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു.   1.നിക്ഷേപ ഉദ്ദേശ്യം (Investment objective)         ഫണ്ടിന്റെ പ്രധാന ലക്‌ഷ്യം വളർച്ചാ നിരക്കാണോ, സ്ഥിര വരുമാനം ആണോ എന്ന് അറിയാൻ സാധിക്കും.മികച്ച നേട്ടത്തിന് വേണ്ടി,റിസ്ക്‌ കൂടുതൽ എടുക്കുന്നവര്ക്ക് വളർച്ചയിൽ ഊന്നിയ ഫണ്ടുകളാണ് നല്ലത്.   2.ആസ്തി വിന്യാസം (Asset allocation)          എത്ര ശതമാനം ഓരോ ആസ്തിയിലും നിക്ഷേപിക്കുന്നുവെന്ന്  ഇവിടെ അറിയാനാവും.ഉദാഹരണത്തിന്,ഓഹരിയധിഷ്ടിത  ഫണ്ടുകളിൽ 80% മുതൽ 100% വരെ ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ,ബാലൻസ്ഡു ഫണ്ടുകളിൽ ഇത് 65 ശതമാനം മുതൽ 75 ശതമാനം വരെ നില്ക്കുന്നതായി കാണാം.ഡെബ്

സൃഷ്ടിക്കാം സമ്പത്ത് മ്യൂച്ച്വൽ ഫണ്ടുകളിലൂടെ

കായൽക്കരയിലുള്ള റിസോർട്ടിലേക്ക് ബോട്ടിൽ വന്നിറങ്ങുമ്പോൾ തന്നെ മുംതാസ് അവരെ കണ്ടു.ആത്മ മിത്രങ്ങളായ ഡോ:കൊച്ചുറാണിയും  രേഖയും പടിപ്പുരയിൽ തന്നെ കാത്ത് നില്പുണ്ടായിരുന്നു.സായാഹ്ന സൂര്യന്റെ തിളക്കത്തിൽ, മധ്യ വയസ്സിലും അവർ പ്രൗഡിയോടെ കാണപ്പെട്ടു. " ഞാൻ കുറച്ചു വൈകിയോ?" " സാരമില്ല മുംതാസ്...ക്ഷമിച്ചിരിക്കുന്നു.." ചിരിച്ചുകൊണ്ട് രേഖ ഹസ്ത ദാനം ചെയ്തു. "   കഴിഞ്ഞ നാല് വർഷങ്ങൾ കൊണ്ട് മുംതാസ് ആളാകെ മാറി..വല്ലാതങ്ങ് തടിച്ചു.." ഡോ: കൊച്ചുറാണി പറഞ്ഞു.    നഗരത്തിലെ കോളേജിൽ പ്രീഡിഗ്രിക്ക് ഒന്നിച്ചു പഠിച്ചവരാണ് അവർ.ഹോസ്റ്റൽ ജീവിതം കഴിഞ്ഞു പിരിഞ്ഞിട്ട് വർഷങ്ങൾ ഏറെയായിട്ടും വല്ലപ്പോഴും വിളിക്കുകയും, വിരളമാണെങ്കിൽ പോലും  കാണാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്.    പലകാര്യങ്ങളും ചർച്ച ചെയ്ത് അവർ റിസോർട്ടിൽ സമയം ചെലവഴിച്ചു. പൊടുന്നനെയാണ്, മുംതാസ് ആ  ചോദ്യം ഉന്നയിച്ചത് : " നിങ്ങൾ റിട്ടയർമെന്റിനു എന്തെങ്കിലും തുക കാര്യമായി വകയിരുത്തിയിട്ടുണ്ടോ?" പൊതുവെ അവർ സംസാരിക്കാത്ത ഒരു വിഷയമായിരുന്നു അത്. " ഞാൻ ഒരു ഇൻഷുറൻസ് കമ്പനിയുടെ പെൻഷൻ പ്ലാനിൽ മൂന്ന് മാസം കൂടുമ്പോ

ഓഹരിവിപണിയിലെ സാമാന്യ ബോധം

ഓഹരി നിക്ഷേപത്തെക്കുറിച്ച് അവ്യക്തതയും ആശങ്കയും  അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ,അരുൺ ഒരു ഇടവേള എടുക്കാൻ തീരുമാനിച്ചു.അച്ഛനോട്  ഇക്കാര്യം പറഞ്ഞപ്പോൾ,അദ്ദേഹം പറഞ്ഞത് തന്റെ സുഹൃത്തിന്റെ അനുജനായ മുരളീധരനെ പോയി കാണാൻ ആണ്.          ഉച്ച കഴിഞ്ഞ് അരുൺ ചെല്ലുമ്പോൾ,മുരളീധരൻ ഓൺലൈൻ ടെര്മിനലിന് മുൻപിലാണ്. " ട്രേഡിങ്ങിൻറെ  തിരക്കിലാണോ, മുരളിയേട്ടാ?" " നീ ഇരിക്ക്...ഊണ് കഴിച്ചോ?" " കഴിച്ചു..പക്ഷെ,ഒന്നും ഇറങ്ങുന്നില്ല..." " അതെന്തു പറ്റി ?" " ഷെയർ മാർകെറ്റ് ആകെ താഴോട്ടാണല്ലോ.. .ലാഭമൊന്നുമില്ല.നഷ്ടം കുറേയുണ്ട് താനും.." " എതൊക്കെ കിടപ്പുണ്ട്?"  " സുസ്ലോൺ ,യൂനിറ്റെക്,ജേപീ അസ്സോസിയെട്സ്,ദേനാ ബാങ്ക്,ആർകോം, ഗുജ് എൻ.ആർ .ഈ.കോക്ക്, വിസാഗർ പൊളിറ്റെക്സ്  അങ്ങനെ കുറെയെണ്ണം ഉണ്ട്..." അരുൺ നിരാശയോടെ പറഞ്ഞു. " വെറുത്തു പോയില്ലെങ്കിലെ അത്ഭുതമുള്ളൂ.ഈ ഷെയറൊക്കെ നീ എങ്ങനെ കൃത്യമായി  തപ്പിയെടുത്തെടാ മോനെ ..?." മുരളീധരൻ താടിക്ക് കൈ കൊടുത്തു കുറെ നേരം അവനെ നോക്കിയിരുന്നു.പിന്നെ ടെർമിനലിലേക്ക്  നോക്കി: " ഇന്നത്തെ അങ്കം കഴിഞ്ഞു.സെൻസ

ബജറ്റ് 2016 -17 : നിക്ഷേപകർക്ക് ഗുണകരമോ?

       ഓരോ ബജറ്റും വരുമ്പോൾ നിരവധി  നിക്ഷേപകർ  ഉറ്റുനോക്കുന്നത്, എന്ത് മാന്ത്രിക വിദ്യയാണ് ഇത് കൊണ്ട് വരുന്നതെന്നാണ്.എന്നാൽ,കമ്പനികളുടെ സ്ഥിര ലാഭം ഉണ്ടാക്കാനുള്ള കഴിവാണ് ഓഹരി വിപണിയിൽ ഏറ്റവും പ്രധാനം.അതിനുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കുകയാണ് ഓരോ ബജറ്റും ചെയ്യേണ്ടത്.ഇത്തവണത്തെ ബജറ്റ്  പ്രയോഗികമായ കുറെയധികം നിർദ്ദേശങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.         ഇക്കഴിഞ്ഞ  സാമ്പത്തിക സർവ്വേ സൂചിപ്പിച്ച പോലെ തന്നെ,കാര്ഷിക മേഖലയെയും ഗ്രാമീണ സമ്പദ്ഘടനയെയും  മെച്ചപ്പെടുത്താനുള്ള രൂപ രേഖ ഇത്തവണത്തെ ബജറ്റിലുണ്ട്.2018 മെയ്‌ മാസത്തോടെ ഗ്രാമങ്ങളിൽ നൂറു ശതമാനം വൈദ്യുതി ലക്ഷ്യമിടുന്നതും റോഡ്‌ വികസനത്തിന്‌ ഒരു ലക്ഷം കോടി രൂപയോളം വകയിരുത്തുന്നതും സമ്പദ്ഘടനയെ ശക്തിപ്പെടുത്തും.ബജറ്റ് കമ്മി മൂന്നര ശതമാനത്തിൽ ഒതുക്കിനിറുത്താനുള്ള  ശ്രമം ആശാവഹമാണ്‌....ഇപ്പോഴത്തെ സാഹചര്യത്തിൽ, ഓയിൽ വില കുറഞ്ഞു നില്ക്കുന്നതും പണപെരുപ്പം നിയന്ത്രിക്കാനായതും വിദേശ വ്യാപാര കമ്മി കുറഞ്ഞു നില്ക്കുന്നതും കൂടി പരിഗണിക്കുമ്പോൾ,ഇത് വീണ്ടും പലിശനിരക്കുകൾ കുറയുന്നതിലേക്കാകും നയിക്കുക.ഇത്,കമ്പനികളുടെ പലിശ ഭാരം കുറയ്ക്കാനും ലാഭമാക്കി മാറ്റാനും സഹാ

വിപണിയിലെ വിജയവും തുറന്ന മനോഭാവവും

            ഒൻപതു വർഷങ്ങൾക്ക് മുൻപാണ്, മത്തായി ചേട്ടനെ പരിചയപ്പെടു ന്നത് . കഷണ്ടി കയറിയ ശിരസ്സും നരച്ച താടിയും നിറഞ്ഞ ചിരിയും.രാവിലെ ഒന്പതുമണി മുതൽ വൈകിട്ട് മൂന്നര വരെ ഷെയർ ട്രേഡിംഗ്  ടെര്മിനലിന് മുന്നില് ഒറ്റയിരിപ്പാണ്.ഓഹരിവില കയറുമ്പോൾ അതിയായ ആവേശവും ഇറങ്ങുമ്പോൾ കടുത്ത നിരാശയും.ഇതിനിട യിൽ,ഉച്ചയ്ക്ക് അഞ്ചു മിനിറ്റ് കൊണ്ട് പോതിച്ചൊറു് കഴിച്ചു കഴിയും.വ്യാപാര ദിനങ്ങളിൽ,അവധി എന്നത് സ്വപ്നത്തിൽ പോലുമില്ല.മറ്റൊരാളുടെയും ഉപദേശം സ്വീകരിക്കാറില്ല.പ്രത്യേകിച്ച്  ഒരു തയ്യാറെടുപ്പുമില്ല താനും. മിക്ക ദിവസവും നഷ്ടത്തിലാണ് കലാശിക്കുക.   "നിറുത്തിക്കൂടെ?" ഭാര്യയും മകനുമടക്കം പലരും ചോദിച്ചു. " ഈ പരിപാടി ശരിയല്ല.ചെകുത്താന്റെ മേഖലയാണ്...ആരും  ചെയ്യരുത്.ഞാൻ പെട്ടുപോയതാ.എന്ത് ചെയ്യാനാ..ഇപ്പൊ ടെർമിനൽ കണ്ടാലെ ഉറക്കം വരികയുള്ളൂ...." അത് ശരി;അത്ര സൗന്ദര്യമാണോ ടെര്മിനലിന്?         ജീവിതത്തിൽ,മത്തായി ചേട്ടൻ നല്ലൊരു കച്ചവടക്കാരനായിരുന്നു.പക്ഷെ,വിപണി അദ്ദേഹത്തിന് ഒരു നിക്ഷേപ മാർഗമായിരുന്നില്ല.വെറുമൊരു നേരമ്പോക്ക്.ചീട്ടുകളി പോലെ,വയസ്സ് കാലത്ത്,സമയം തള്ളി നീക്കാൻ ഒരു ഉപാധി. "കിട്ടിയ

രാകേഷ് ജുൻജുൻവാല:ഇന്ത്യയുടെ വാറൻ ബഫറ്റ്

                ഓഹരി നിക്ഷേപം  എന്നത് നഷ്ടകച്ചവടം ആണെന്ന് കരുതുന്ന നിരവധി ആളുകള് നമ്മുടെ സമൂഹത്തിലുണ്ട്.ഓഹരി വിപണിയുടെ ചാഞ്ചാട്ടം പലരെയും ഭയപ്പെടുത്താറുണ്ട്.എന്നാൽ,ശാസ്ത്രീയ നിക്ഷേപ മാർഗങ്ങളിലൂടെ,വിപണിയിൽ നിന്നും  ലാഭം നേടാൻ കഴിയുമെന്നു കാട്ടി തന്നവരിൽ  പ്രധാനിയാണ്‌ രാകേഷ് ജുൻജുൻവാല.ആറായിരം  രൂപ കൊണ്ട് തുടങ്ങിയ തുടങ്ങിയ നിക്ഷേപത്തിന്റെ മൂല്യം ഇന്ന് പന്ത്രണ്ടായിരം കോടിയിൽ ഏറെ രൂപയാണ്.അതിദ്രുതം വളരുന്ന കമ്പനികളുടെ ശരിയായ മൂല്യം കണ്ടെത്തി നിക്ഷേപിക്കുന്ന 'വാല്യൂ ഇൻവെസ്റ്റിങ്ങ്' ആണ് അദ്ദേഹത്തിന്റെ രീതി.ഫോർബ്സ് ലിസ്റ്റ് പ്രകാരം,ഇന്ത്യയിലെ ഏറ്റവും വലിയ ധനികരിൽ അദ്ദേഹത്തിന് അന്പത്തിയാറാം  സ്ഥാനം ആണ്.         'ഇന്ത്യയുടെ വാറൻ ബഫറ്റ്' എന്ന് അറിയപ്പെടുന്ന രാകേഷ് മികച്ച സാമ്പത്തിക അടിത്തറയും ഗുണമേന്മയുള്ള മാനേജുമെന്റും  ഉള്ള കമ്പനികളിൽ മാത്രമേ നിക്ഷേപിക്കാറുള്ളൂ.തുടക്ക കാലത്ത്,മൂലധനം വർധിപ്പിക്കാനായി കുറയൊക്കെ ഊഹകച്ചവടം ചെയ്തിട്ടുണ്ടെങ്കിലും ദീർഘ കാല നിക്ഷേപമാണ് പതിവ്.സ്ഥിരതയുള്ള ബിസിനസ് മോഡൽ,മത്സര ക്ഷമത,വളർച്ചാനിരക്ക്, മികച്ച കോർപറേറ്റ് ഗവേണൻസ് എന്നിവയുള്ള ഇടത്തരം  കമ്പനികളാ