ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ലാഭം തിരയുന്നവർ. നോവൽ. അധ്യായം നാല്.

   വെയിലിന് ചൂടേറി തുടങ്ങി.    ശക്തമായ കാറ്റിൽ തെങ്ങോലകൾ ഇളകിയാടുന്നുണ്ടായിരുന്നു.   റോഡിൽ തിരക്കില്ലാത്തതിനാൽ, അരുൺ വേഗത്തിൽ കാറോടിച്ചു. ആന്റണി സൈഡ് സീറ്റിൽ ചാരി കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു.  വളരെ അകലത്തിൽ മാത്രം ഒന്നോ രണ്ടോ വീടുകൾ വീതം ഉള്ള വിശാലമായ പരന്ന പ്രദേശങ്ങൾ അരുണിന് പുതുമയായിരുന്നു. കമ്പത്ത് ബസ് സ്റ്റാൻഡിനരികിൽ,സെന്തിൽ എന്നൊരു തടിയൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു.മുരളീധരൻ പറഞ്ഞയച്ച ആളാണ്. എണ്ണക്കറുപ്പുള്ള ശരീരം.കണ്ടാൽ ഒരു ഗുണ്ടയെ പോലെയുണ്ട്.എന്നാൽ,അയാൾ ചിരിച്ചപ്പോൾ നിഷ്കളങ്കനായ ഒരു ശിശുവിനെ പോലെ തോന്നി.. "അയ്യാ കാലൈ  ഉണ്ണാവുയില്ലാമൽ  നിങ്കളെ  കാത്തിരിക്കിറതു.." അയാൾ കാറിന്റെ  പിൻ സീറ്റിൽ കയറി. കുറെ ദൂരം പിന്നിട്ടപ്പോൾ,അയാൾ തോളിൽ തട്ടി. "അങ്ക പാർക്ക..." സെന്തിൽ വിരൽ ചൂണ്ടിയിടത്തു ഒരു കോൺക്രീറ്റു വീട് കണ്ടു. മുറ്റത്തു ഒരു സ്കോർപിയോയും ട്രാക്ടറും കിടപ്പുണ്ട്.ഒരു എൻഫീൽഡ് ബുള്ളറ്റും. ഒരു ടീ ഷർട്ടും കൈലിയും ഉടുത്തു മുരളീധരൻ നിൽക്കുന്നത് അരുൺ കണ്ടു. മുടിയിഴകളിൽ നര വീണു തുടങ്ങിയിട്ടുണ്ട്. " സാർ,സ്ഥലം എത്തി.." അരുൺ ആന്റണിയെ തട്ടിയുണർ

എന്താണ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ ?

അദ്ധ്യായം മൂന്ന്. ലാഭം തിരയുന്നവര്‍. നോവല്‍

   ജീവിതവും മരണവും തമ്മിൽ നേരിയൊരു അകലം മാത്രമേയുള്ളൂ. അൽപനേരം ശ്വാസം നിലച്ചാൽ,അവസാനിക്കുന്നതേയുളളൂ ജീവിതം. സുമേഷ് താൻ നിൽക്കുന്ന സ്റ്റൂൾ തട്ടി തെറിപ്പിക്കാൻ ഒരുങ്ങുകയായിരുന്നു. പെട്ടെന്നാണ് വീടിന്‍റെ വാതിലിൽ ആരോ മുട്ടിയത്. ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് ,നായ്ക്കള്‍ ശക്തിയായി കുരയ്ക്കുന്നു. "സുമേഷേ.." ആരാണ് ഈ രാത്രിയിൽ തന്നെ പേരു ചൊല്ലി വിളിക്കുന്നത്? അപ്പുറത്ത്, ഹാളിലും വരാന്തയിലും വെളിച്ചം വീഴുന്നു. ജനലിലൂടെയും എയർ ഹോളിലൂടെയും വെളിച്ചം അരിച്ചിറങ്ങുന്നു. വീടിന്‍റെ പ്രധാന വാതിൽ തുറക്കുന്ന പോലെ. അമ്മയുടെ ശബ്ദം കേട്ടു;അനുജന്‍റെയും. അവർ ഉണർന്നിരിക്കുന്നു. ഇനി വൈകിക്കൂടാ.. എല്ലാ ദുഖങ്ങളും വെടിഞ്ഞു പ്രപഞ്ചത്തിൽ ലയിക്കാൻ സുമേഷ് തയ്യാറെടുത്തു.കൈകൾ താഴേക്കു ആക്കികൊണ്ട് സ്റ്റൂൾ തട്ടിത്തെറിപ്പിച്ചു. കഴുത്തില്‍ കയര്‍ മുറുകുന്നു.  ബോധം മറയുന്ന പോലെ... കതകിൽ ആരോ ശക്തിയായി ഇടിച്ചുവോ? ശ്വാസം വിലങ്ങും മുൻപ് ആരോ കാലിൽ പിടിച്ചു ഉയർത്തിയതു പോലെ. കഴുത്തിലെ കുരുക്ക് അയഞ്ഞതു പോലെ. മുഖത്തേക്ക് ആരാണ് വെള്ളം തളിക്കുന്നത്? ബോധം തെളിയുമ്പോൾ,അമ്മയുടെ മടിയിൽ കിടക്കുകയാണ്. അമ്മയു

നോവൽ. ലാഭം തിരയുന്നവർ. അദ്ധ്യായം രണ്ട്.

ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിനു മുൻപിൽ  അവർ കാത്തു നിന്നു. അഹമ്മദ് ഇക്കയ്ക്കു സ്ട്രോക്ക്  ആയിരുന്നുവെന്നാണ് സർജൻ പറഞ്ഞത്. തലയിലെ ഞരമ്പു പൊട്ടുകയായിരുന്നുവത്രെ. എന്തൊരു ദുരന്തമാണിത് . ഇന്നലെ വരെ ചുറുചുറുക്കോടെ നിന്ന മനുഷ്യൻ ഇതാ മരണത്തോട് മല്ലടിക്കുന്നു. ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ആശങ്കയിൽ അരുണും ഇടപാടുകാരും സ്തംഭിച്ച് നിന്നു.  ആശുപത്രിയിലെ കറുത്തു തടിച്ച  സെക്യരിറ്റി  വന്നു ഘനഗംഭീര ശബ്ദത്തിൽ പറഞ്ഞു: "ഇവിടെ ഇങ്ങനെ കൂട്ടം കൂടി നില്ക്കാൻ പറ്റില്ല.. വെയ്റ്റിംഗ് റൂമിൽ പോയിരിക്കണം". "ശരി  സഹോദരാ.. പക്ഷെ വിരട്ടണ്ട.മയത്തിൽ പറഞ്ഞാ മതി.." ലൂക്കോസ്  പ്ലാത്തോട്ടം പറഞ്ഞു. അവർ വെയ്റ്റിംഗ് റൂമിൽ പോയിരുന്നു. "മിസ്റ്റർ അഹമ്മദിന്റെ  ബന്ധുക്കൾ ആരും വന്നില്ലേ?"  നേഴ്സ് വന്നു ചോദിച്ചു. "അറിയിച്ചിട്ടുണ്ട്.. വരും..". മോഹനന്‍ വരാപ്പുഴ പറഞ്ഞു. കുറച്ചു സമയം കഴിഞ്ഞപ്പോൾ, രണ്ടുപേർ വെയ്റ്റിംഗ് റൂമിന്‍റെ കതകു തള്ളി തുറന്നുകൊണ്ട് അകത്തു വന്നു . അഹമ്മദ് ഇക്കയുടെ മക്കളാണ്. അൻവറും അക്ബറും. "ആരോട് ചോദിച്ചിട്ടാണ് ബാപ്പയെ നിങ്ങള് ഓപ്പറേഷന് കയറ്റിയത്

നോവല്‍. ലാഭം തിരയുന്നവര്‍. അധ്യായം ഒന്ന്

        രാവിലെ ഒന്‍പതു മണിക്ക് തന്നെ, അരുണ്‍ താന്‍ ജോലി ചെയ്യുന്ന  ഓഹരി ഇടപാടു സ്ഥാപനത്തില്‍ എത്തി.എറണാകുളത്തെ പ്രമുഖ ഷെയര്‍ ബ്രോക്കിംഗ് കമ്പനിയാണ്.അവന്‍ അവിടെ  ഡീലറാണ്.    അതി വിശാലമായ ട്രേഡിംഗ് ഫ്ലോറില്‍ കാലു കുത്താന്‍ ഇടമില്ല. " ഒരു പൂരത്തിനുള്ള ആളുണ്ടല്ലോ.." അവന്‍ നനുത്ത ചിരിയോടെ പരിചയക്കാരെ നോക്കിയിട്ട്,തന്റെ സീറ്റില്‍ പോയിരുന്നു. "കുറച്ചു കൂടി നേരത്തെ എത്തണ്ടേ അരുണേ? എന്നാലല്ലേ കാര്യങ്ങളൊക്കെ ഒന്ന് ഉഷാറാവൂ.." അപ്പച്ചന്‍ എന്ന് വിളിക്കപ്പെടുന്ന മത്തായി ചേട്ടന്‍ അവന്റെ തോളില്‍ തട്ടി. എന്നും പൊതിയുമായി മുടങ്ങാതെ രാവിലെ തന്നെ എത്തുന്ന ദിവസ  വ്യാപാരക്കാരനാണ്. " എന്നും ഇങ്ങനെ ഡേ ട്രേഡ് ചെയ്യാതെ കുറച്ചു ഷെയര്‍ വാങ്ങിച്ചിട്ടൂടെ  അപ്പച്ചാ?" "എനിക്ക് കയ്യും വീശി വരണം.കയ്യും വീശി പോണം.ലാഭം ആയാലും നഷ്ടം ആയാലും ദിവസം തീരും മുന്പ് അറിയണം. രാത്രീലെ ടെന്‍ഷന്‍ നമുക്ക് പറ്റില്ല.." മത്തായിചേട്ടന്‍ ചിരിച്ചു. അരുണ്‍ കമ്പ്യൂട്ടര്‍ ഓണാക്കി. ചുറ്റും പതിവുകാര്‍ എല്ലാവരും ഉണ്ടെന്നു അവന്‍ കണ്ടു. ഏറ്റവും വലിയ തുകയ്ക്ക് സ്ഥിരമായി ഡേ ട്രേഡ് ചെയ്യുന്ന അഹമ

'ലാഭം തിരയുന്നവര്‍' നോവലിന് ഒരു ആമുഖം.

പ്രീയ വായനക്കാരെ, ഓഹരി വിപണിയെക്കുറിച്ചു ഒരു നോവൽ എഴുതുകയാണ്. 'ലാഭം തിരയുന്നവര്‍.' കഴിഞ്ഞ ഒരു ദശകത്തിലേറെയായി ബ്രോക്കിംഗ് സ്ഥാപനങ്ങളിലും പുറത്തും ഞാന്‍ കണ്ടറിഞ്ഞിട്ടുള്ള നിക്ഷേപകരുടെയും ഇട നിലക്കാരുടെയും ഒക്കെ ജീവിതമാണ്  ആണ് പ്രചോദനം. അതിൽ വിജയിച്ചവർ ഉണ്ട്.പരാജിതർ ഉണ്ട്. നല്ലവരുണ്ട്.വഞ്ചകരുണ്ട്. ആര്‍ത്തിയും,ഭീതിയും ഭരിക്കുന്ന ദിവസ വ്യാപാരങ്ങളില്‍ അന്ധാളിച്ച് നില്‍ക്കുന്നവരും,ഏതു പ്രതിസന്ധിയെയും ചങ്കുറപ്പോടെ നേരിടുന്നവരും ഉണ്ട്. പക്ഷെ,കഥാപാത്രങ്ങള്‍ക്ക് അവരുടെതായ ജീവിതം ഉണ്ട്. കാലം മാറിയതനുസരിച്ചു,വിപണിയിലും എത്രമാത്രം  മാറ്റങ്ങള്‍ വന്നു. ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന കച്ചവടരീതി നിശബ്ദമായ ഓണ്‍ലൈന്‍ ട്രേഡിങ്ങിനു വഴി മാറി കൊടുത്തു. മ്യൂച്വല്‍ ഫണ്ടുകളും വിദേശ നിക്ഷേപ സ്ഥാപനങ്ങളും വിപണിയില്‍ സ്ഥാനം ഉറപ്പിച്ചു. യൂലിപ്പുകളിലൂടെ ഇന്‍ഷുറന്‍സ് കമ്പനികളും സജീവമായി. ഓപ്പ റേ റ്റര്‍മാര്‍ക്ക് കൂച്ചുവിലങ്ങു വീണു.  ലാഭം മാത്രം പലര്‍ക്കും  ഒരു മരീചികയായി അവശേഷിച്ചു.എന്നിട്ടും,അവര്‍ തിരഞ്ഞു കൊണ്ടിരുന്നു.ചിലര്‍ ഇടയ്ക്ക് വെച്ച് മതിയാക്കി മറ്റു വഴികള്‍

ജി.എസ്.ടി: ബിസിനസ് കുതിച്ചുചാട്ടത്തിന് ഇന്ത്യയുടെ ബ്രഹ്‌മാസ്‌ത്രം

                     കഴിഞ്ഞ ഒന്നര ദശകമായി  ലോകത്തെ ഏറ്റവും വളർച്ച നിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. എന്നാൽ,ഘടനാപരമായ പരിഷ്കാരങ്ങളിലും പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിലും നാം താരതമ്യേന പിന്നിലാണ്. ഓരോ വർഷവും അവതരിപ്പിക്കപ്പെടുന്ന ബജറ്റുകൾ പലപ്പോഴും കാര്യമായ ചലനമുണ്ടാക്കാതെ പോയതും അതുകൊണ്ടാണ്.എന്നാൽ ഈ പ്രശ്നത്തിന് ഒരു പരിഹാരം എന്ന നിലയിലാണ് ഏതാനും വർഷങ്ങൾക്കുമുൻപ് 'ഗുഡ്സ് ആൻഡ് സർവീസസ്സ് ടാക്സ്' എന്ന ആശയം മുന്നോട്ടു വെയ്ക്കപ്പെട്ടത്.                ജി.എസ്.ടി  ആദ്യമായി നടപ്പിൽ വരുത്തിയത് 1954 ൽ ഫ്രാൻസിലാണ്. 140 ൽ പരം രാജ്യങ്ങൾ ഇത് നടപ്പിലാക്കിയിട്ടുണ്ട്. ഇപ്പോഴും, ഇന്ത്യയിലെ പരോക്ഷ നികുതികൾ പല രൂപത്തിലാക്കി ചിതറി കിടക്കുകയാണ്. കേന്ദ്ര ഗവൺമെന്റിന് ലഭിക്കുന്ന നികുതികളിൽ കസ്റ്റംസ് ഡ്യൂട്ടി,എക്സൈസ് ഡ്യൂട്ടി,സെൻട്രൽ സെയിൽസ് ടാക്സ് എന്നിവ ഉൾപ്പെടുന്നു. സംസ്ഥാനങ്ങൾ  ചുമത്തുന്നവയിൽ വാറ്റ്, ലെക്‌ഷറി ടാക്സ്, ഇലക്ട്രിസിറ്റി ഡ്യൂട്ടി, എന്റർടൈമെന്റ് ടാക്സ്, എൻട്രി ടാക്സ് എന്നിവയാണ് ഉള്ളത്. ഇങ്ങനെ സങ്കിർണമായ നികുതി ഘടന നിലനിൽക്കുന്നത്  ബിസിനസ്സ്  പുരോഗതിക്കു  അനുരൂപമല്ല. അ