ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള...

മ്യുച്വൽ ഫണ്ട് നിക്ഷേപകർ ഇപ്പോൾ ചെയ്യേണ്ടത് എന്ത്?

എന്താണ് ടെക്നിക്കൽ അനാലിസിസ്?

കുടുംബങ്ങൾക്ക് ഒരു സാമ്പത്തിക മാർഗ രേഖ

            ഇക്കണോമിയിലെ ഏറ്റവും ചെറിയ സാമ്പത്തിക യൂണിറ്റ് ആണ് കുടുംബം. ഇതു മനസ്സിലാക്കിയാൽ മാത്രമേ കുടുംബത്തിലെ ഓരോ വ്യക്തിക്കും പരസ്പരം പിന്തുണ നൽകി അഭിവൃദ്ധി നേടാൻ കഴിയൂ. ഇക്കണോമിയ്ക്ക് ഓരോ വർഷവും ബജറ്റ് അവതരണം ഉണ്ട്. മികച്ച ബജറ്റുകൾ ആണ് രാജ്യങ്ങൾക്ക് ഉയർന്ന വളർച്ചാനിരക്ക് നേടാൻ സഹായകരമാകുന്നത്. അതേപോലെ വാർഷിക പദ്ധതി ഇല്ലാത്ത കുടുബങ്ങളെ ബജറ്റ് ഇല്ലാത്ത രാജ്യത്തോട് ഉപമിക്കാം. ഓരോ കുടുംബത്തിനും ഒരു കാഷ്ഫ്‌ളോ സ്റ്റേറ്റുമെന്റ് ഉണ്ടാകണം. വാർഷിക വരവ്, വാർഷിക ചെലവ്, വാർഷിക മിച്ചം എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന ധാരണ കുടുംബത്തിലെ അംഗങ്ങളിൽ ഉണ്ടാക്കാൻ കഴിയണം. വാർഷിക വരവ് കൂട്ടുകയാണ് പുരോഗതിയുടെ ആദ്യ പടി.      മാസ ശമ്പളത്തെ മാത്രം ആശ്രയിച്ചാൽ വരുമാന വർധനയ്ക്ക് പരിമിതികൾ ഉണ്ടാകും. എന്നാൽ, പാർട് ടൈം ബിസിനസുകൾ, ഡിവിഡൻഡ് നിക്ഷേപങ്ങൾ എന്നിവ കൂടി ചെയ്യുന്നത് മെച്ചപ്പെട്ട വരുമാനത്തിന് സഹായിക്കും. വാർഷിക ചെലവ് മാത്രം അനിയന്ത്രിതമായി കൂടികൊണ്ടിരുന്നാൽ ഏതു പണക്കാരനും പാപ്പരായി മാറാം. വാർഷിക മിച്ചമാണ് നിക്ഷേപ...

സ്വാതന്ത്ര്യ ദിനവും ഉത്തരവാദിത്തവും

വീണ്ടും ഒരു സ്വാതന്ത്ര്യദിനം കൂടി. പരേഡുകൾക്കും, പതാക ഉയർത്തലിനും, സന്ദേശങ്ങൾക്കുമൊപ്പം, നാനാത്വത്തിൽ ഏകത്വത്തെ ആഘോഷിക്കുന്ന സുദിനം. വ്യത്യസ്ത ഭാഷകളും, മതങ്ങളും, വസ്ത്രധാരണ രീതികളും, ഭക്ഷണ ക്രമങ്ങളുമൊക്കെ നില നിറുത്തിക്കൊണ്ടു തന്നെ ഉപ ഭൂഖണ്ഡത്തിലെ അഞ്ഞൂറ്റി അറുപതിലേറെ നാട്ടു രാജ്യങ്ങളെ ഒരൊറ്റ രാജ്യമായി ഐക്യപ്പെടുത്തിയ മഹത്തായ ദിനമാണിത്. 28 സംസ്ഥാനങ്ങളിലും, 9 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 130 ക ോടി പൗരന്മാരും, 16 അംഗീകൃത ഭാഷകളോടൊപ്പം, നാനൂറിലധികം ഭാഷകളും മറ്റെങ്ങും കാണാനാവില്ല. രാജ്‌പുത്തും, മാർവാഡികളും , നാഗന്മാരും, സന്താളുകളും, മിസോ - മീതെയ് വംശജരും, ഖാസികളും, ആര്യ- ദ്രാവിഡ വംശജരുമൊക്കെ ഇവിടെ ജീവിക്കുന്നു. വേദങ്ങളും, ഇതിഹാസങ്ങളും, തൃപിടകയും, ജൈന സൂത്രങ്ങളും, ഗുരു ഗ്രന്ഥ് സാഹിബും ഉൾപ്പെടെയുള്ള മഹത്ഗ്രന്ഥങ്ങൾ പിറവി കൊണ്ടത് ഭാരതത്തിലാണ്. ഹിന്ദു, ഇസ്ലാം, ക്രിസ്ത്യൻ, സിഖ്, പാർസി, ബുദ്ധ, ജൈന, യഹൂദ മതസ്ഥരോടൊപ്പം സന്താൾ, ഡോനി പോളോ, നിരംകാരി, ബഹായി വിശ്വാസികളും ഇവിടെ അധിവസിക്കുന്നു. ലോകത്തെ ഏഴാമത്തെ ഏറ്റവും വലിയ രാജ്യവും, പർച്ചേസിംഗ് പവർ പാരിറ്റി അനുസരിച്ചു് ഏ...

മത്തായി ചേട്ടനും, ന്യൂ ഫിനാൻഷ്യൽ ഇയറും

  "എന്ത് പെട്ടെന്നാ സമയം പോകുന്നത്? പുതിയ സാമ്പത്തിക വര്ഷം തുടങ്ങി..ഈ വർഷമെങ്കിലും പ്രശ്നങ്ങളൊന്നും ഉണ്ടാവാതിരുന്നാൽ മതിയായിരുന്നു..." " പ്രശ്നങ്ങളോ?" "അതെ..ട്രംപും, കിങ് ജോംഗ് ഉന്നും തമ്മിലുള്ള വാക് പോര്, അമേരിക്കയും ചൈനയും തമ്മിലുള്ള ട്രേഡ് വാർ, രൂപയുടെ മൂല്യ ശോഷണം ...കോടീശ്വരന്മാർ നാട് വിടുന്നു.കടപ്പത്രങ്ങളുടെ റേറ്റിങ് താഴെ പോകുന്നു, റിയൽ എസ്റ്റേറ്റ് കച്ചവടത്തിൽ മാന്ദ്യം, ഓഹരിവിപണിയിൽ വിലയിടിവ്..എല്ലാം കൂടി കൂട്ടത്തോടെയാണല്ലോ വരവ് .." "മോശം വാർത്തകൾ അശേഷം ഇല്ലാത്ത ഒരു സാമ ്പത്തിക ലോകമാണോ മത്തായി ചേട്ടന്റെ സ്വപ്നം?" "അങ്ങനല്ല...എന്നും പ്രശ്നങ്ങളല്ലേ...ഒന്നിനും ഒരു അനുകൂല സാഹചര്യം കിട്ടുന്നില്ല..." " അനുകൂല സാഹചര്യം എന്ന് വെച്ചാൽ എങ്ങനെയാ?" " ഫിക്സഡ് ഡിപ്പോസിറ്റിനു മിനിമം പത്തു ശതമാനം പലിശ കിട്ടണം." "ആഗോള ശരാശരി മൂന്നു മുതൽ നാല് ശതമാനമേ ഉള്ളൂ.." "അക്കാര്യത്തിൽ ആഗോളം വേണ്ട..അത് പോലെ,ജി.എസ്.ടി എടുത്തുകളയണം...ഇൻകം ടാക്സ് ഇളവ് ഇരട്ടിയാക്കണം..ഇവന്മാർക്കൊന്നും ഒരു പ്ലാനിങ്ങും ഇല്ലന്നെ.." ...

തീവ്രവാദവും,തിരിച്ചടിയും

"മുരളിയേട്ടാ, ഒരു മഹായുദ്ധം ഉണ്ടാകുമോ?" രാജേഷ് ആശങ്കയോടെ ചോദിച്ചു. "മഹായുദ്ധങ്ങളുടെ കാലമൊക്കെ കഴിഞ്ഞു പോയി രാജേഷേ... ഇത് സാമ്പത്തിക ഉപരോധങ്ങളുടെ കാലമാണ്. ഇക്കണോമിക് ഐസൊലേഷൻ വഴിയാണ് ശത്രുരാജ്യങ്ങളെ വരുതിക്ക് നിറുത്തുന്നത്. എന്നാൽ, റീട്ടാലിയേഷൻ നടത്താതിരുന്നാൽ ഭീരുത്വമായി വിലയിരുത്തപ്പെടും. അത് കൂടുതൽ തീവ്രവാദ ആക്രമണങ്ങൾക്ക് പ്രോത്സാഹനമായി മാറുകയും ചെയ്യും.." മുരളീധരൻ പറഞ്ഞു. "എയർഫോഴ്സ് നിയന്ത്രണ രേഖയ്ക്ക് അപ്പുറം കടന്നു ബോംബിട്ടത് പ്രശ്നമാവില്ലേ? സമ്പദ്‌ഘടന തകരുമോ?" "ഇതൊക്കെ അമേരിക്കയും ഇസ്രായേലുമൊക്കെ സ്ഥിരം ചെയ്തു കൊണ്ടിരുന്നതല്ലേ? എന്നിട്ട് അവർ തകരുന്നതിനു പകരം വളരുകയാണല്ലോ ചെയ്തത്?" "അതു ശരിയാണല്ലോ?" രാജേഷിന്റെ കണ്ണുകൾ വിടർന്നു. "നാഷണൽ സെക്യൂരിറ്റിക്ക് കോട്ടം വരുത്താൻ നിന്നു കൊടുത്ത ഒരു രാജ്യവും വളർന്നിട്ടില്ല. സാമ്പത്തിക ശക്തികളെല്ലാം തന്നെ സൈനീക ശക്തി കൂടിയാണ്. അല്ലെങ്കിൽ ഏതെങ്കിലും ശാക്തിക ചേരിയുടെ ഭാഗമായിരിക്കും.ആക്രമണങ്ങൾക്ക് വിധേയമാകുന്ന രാജ്യം എത്ര സാമ്പത്തിക ശക്തി നേടിയാലും ദുർബ്ബലമായി മാത്രമെ പരിഗണിക്ക...

ശരിയാ ഫണ്ടുകളിൽ ഇപ്പോൾ നിക്ഷേപിക്കാമോ?

മികച്ച മ്യൂച്ച്വൽ ഫണ്ടുകൾ 2019

ഊര്‍ജിത് പട്ടേല്‍ സ്ഥാനം ത്യജിക്കുമ്പോള്‍..

ഊർജിത് പട്ടേല്‍ കാലാവധി പൂര്‍ത്തിയാകാതെ രാജി വെച്ചത് പ്രതീക്ഷിച്ചിരുന്ന വാര്ത്ത തന്നെയായിരുന്നു.കഴിഞ്ഞ മാസങ്ങളില്‍, റിസര്‍വ്‌ ബാങ്കും ഗവണ്മെന്റും തമ്മില്‍ ഉണ്ടായിരുന്ന തര്‍ക്കം തന്നെയായിരിക്കാം അതിന്റെ പിന്നില്‍ എന്നാണു കരുതുന്നത്. എന്നാൽ ‍, തർക്ക വിഷയങ്ങള്‍ ഒരു സമവായം ഉണ്ടാകുന്നത് വരെ മാറ്റി വെച്ചിരിക്കുകയാണ്. പുതിയ റിസര്‍വ് ബാങ്ക് ഗവര്ണറായി ശക്തികാന്ത ദാസ് വരുമ്പോള്,‍ ഇവയെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഇന്ത്യന്‍ ധനകാര്യ മേഖല ഉറ്റുനോക്കുമെന്നത് തീര്‍ച്ചയാണ്. റിസർ‍വ്‌ ബാങ്ക ിന്റെ കരുതല്‍ ധനം കൂടുതലാണെന്നും, അതിന്റെ മൂന്നിലൊന്നു ഗവണ്മെന്റിനു കൈമാറണമെന്നും ഉള്ള വാദമാണ് മുഖ്യ തർ‍ക്ക വിഷയം. ഫിനാന്‍സ് മിനിസ്റ്ററും, RBI ബോര്ഡിലെ ഗവണ്മെന്റ് നോമിനികളും അതില്‍ ഉറച്ചു നിന്നപ്പോള്‍, RBI ഗവർണറും ഡെപ്യുട്ടി ഗവർ‍ണർമാരും എതിർ‍ക്കുകയാണ് ഉണ്ടായത്. ബാങ്കിംഗ് മേഖലയില്‍ പെരുകുന്ന നിഷ്ക്രീയ ആസ്തികളെ (NPA) നിയന്ത്രിക്കാന്‍ കൊണ്ടുവന്ന Prompt Corrective Action Framework ലഘൂകരിച്ചുകൊണ്ട് കൂടുതല്‍ Lending- ന് അനുകൂലമായ സാഹചര്യം ഒരുക്കണമെന്ന ഗവണ്മെന്റ് വാദവും തർ‍ക്ക വിഷയമായി. ലോകവ്യാപകമായി പിന്തുടരുന്ന...

മാർക്കറ്റിൽ സംഭവിക്കുന്നതെന്ത്?

2018 തുടക്കം മുതൽ വളരെ വലിയ ചാഞ്ചാട്ടമാണ് ഇന്ത്യൻ ഓഹരികളിൽ ഉണ്ടായത്.ഏപ്രിൽ മാസത്തിൽ ഐ. ടി സെക്ടറിലുണ്ടായ കുതിപ്പ് തുടർന്ന് നിഫ്റ്റിക്കും ഉത്തേജനം പകർന്നു.ചരിത്രത്തിലെ ഏറ്റവും ഉയർന്ന പി.ഇ നിലവാരത്തിൽ ആണെങ്കിലും നിഫ്റ്റി പഴയ റെസിസ്റ്റൻസ് ആയ 11100 മറി കടന്നു.ജൂലൈ മാസത്തില്‍, മുൻ നിര ഓഹരികൾക്കു പുതുജീവൻ ലഭ്യമായി. എ ന്നാൽ,പല നിക്ഷേപകർക്കും ഇതിന്റെ ഗുണം നേടാന്‍ സാധിച്ചിട്ടില്ല. ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കൈവരിച്ചിരുന്ന മിഡ്ക്യാപ് ഓഹരികൾ ഇപ്പോഴും ഇടിഞ്ഞ് നില കൊള്ളുന്നതാണ് കാരണം. ഈ ജനുവരിയിൽ ഇടിയാൻ ആരംഭിച്ച മിഡ്ക്യാപ് സൂചിക ഏപ്രിൽ മാസത്തിൽ പത്തു ശതമാനം തിരിച്ചു കയറിയിരുന്നു. എന്നാൽ, മെയ്-ജൂണ് മാസങ്ങളിൽ വീണ്ടും ഒരു കറക്ഷൻ കൂടി അഭിമുഖീകരിക്കേണ്ടി വന്നു.എന്നാൽ,17800 നിലവാരത്തിൽ ഒരു മുഖ്യ സപ്പോര്‍ട്ട് ഉണ്ടാകുകയും കഴിഞ്ഞ രണ്ട് ആഴ്ചകളിലായി തിരിച്ചു വരവ് പ്രകടമാക്കുകയും ചെയ്തു. എന്നാൽ,സ്മാൾ ക്യാപ് ഓഹരികളിൽ ഇപ്പോഴും വില്പന സമ്മർദ്ദം നില നിൽക്കുന്നു.   റെഗുലേറ്ററി നിബന്ധനകൾ കർക്കശമായതും,മ്യുച്വൽ ഫണ്ടുകളിലെ സ്‌കീം കാറ്റഗറൈസേഷനും ചെറുകിട ഓഹരികളിൽ നിന്ന് പ്രമുഖ  ഓഹരികളിലേക്കു ഇന്സ്ടിട്യൂഷണൽ ന...

വീണ്ടു വിചാരമില്ലാതെ എടുത്തു ചാടുന്നവർ

ഫോൺ തുടരെ ബെല്ലടിക്കുന്നതു കേട്ടാണ് മുരളീധരൻ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നത്. "ഹലോ,ഇത് ഞാനാ തോമാച്ചൻ.." "എന്താ തോമാച്ചാ..?" "അതേയ്.. ഞാൻ കുറച്ച് കാശ് ഒരു സ്ഥാപനത്തിൽ ഇട്ടിട്ടുണ്ട് അത് എടുക്കാൻ വേണ്ടിയാ.ഉപദേശം വേണം." "ഏതാ സ്ഥാപനം?ബാങ്ക് ആണോ?" "അല്ല..കുറെ നാൾ മുമ്പ്, ഷുവർ ഷോട്ട് മൾട്ടിബാഗ്ഗർ എന്നൊരു എസ്.എം.എസ് വന്നു.ബന്ധപ്പെട്ടപ്പോൾ,വലിയ പുലികൾ ആണ്.മധ്യ പ്രദേശിൽ എവിടെയോ ആണ്.." "എന്നിട്ട്? ഷുവർ ഷോട്ട് കിട്ടിയോ?" "ഇല്ല..അവർ ട്രേഡ് ചെയ്ത് തരുമെന്ന് പറഞ്ഞു..ഫ്യുച്ചറിലും ഓപ്‌ഷനിലുമൊക്കെ ഡെയിലി പതിനായിരം ലാഭം കിട്ടുമെന്ന് പറഞ്ഞു.ബിറ്റ് കോയിൻ വരെയുണ്ട്.ബ്ലോക് ചെയ്ൻ ടെക്‌നോളജി എന്ന് കേട്ടിട്ടില്ലേ?" "ഉവ്വ്..എന്നിട്ടു ഡെയിലി പതിനായിരം വെച്ച് കിട്ടുന്നുണ്ടോ?" "ഇല്ല.ഇപ്പോൾ,വിളിച്ചിട്ടു ഒരു വിവരവുമില്ല .." "സാരമില്ല,ശല്യം തീർന്നല്ലോ..: "ഹല്ലാ,എന്റെ പത്തു ലക്ഷം അവിടെ പോയി.." "ആഹാ,കാശും കൊടുത്തോ?ചുമ്മാതെ എടുത്തങ്ങു കൊടുക്കുവാണോ ? സ്ഥാപനം ഏതാണെന്നും,റിസർവ് ബാങ്ക്,സെബി,ഐ ആർ ഡി എ...

തട്ടിപ്പുകളിൽ നിന്ന് മലയാളിയെ ആര് രക്ഷിക്കും?

                 സാക്ഷരതയുടെ കാര്യത്തിലും, ഉന്നത വിദ്യാഭ്യാസ രംഗത്തും മുൻ നിരയിലാണ് മലയാളികൾ. എന്നിട്ടും,ഏറ്റവുമധികം തട്ടിപ്പുകൾക്ക് ഇരയാട്ടുള്ളത് മലയാളികൾ തന്നെയാണ്.ഗ്യാരണ്ടീട് ആയ നിക്ഷേപങ്ങൾ മാത്രമേ നമ്മുടെ നാട്ടിൽ വിജയിച്ചിട്ടുള്ളൂ.ഫിക്സഡ് ഡിപ്പോസിറ്റ്,ചിട്ടി എന്നിവ തഴച്ചു വളർന്നത് അതുകൊണ്ടാണ്. നിക്ഷേപിച്ചയുടൻ തന്നെ 'ഡബിൾ' പ്രതീക്ഷിക്കുന്ന പ്രവണതയാണ് പല തട്ടിപ്പുകൾക്കും വളവും വെള്ളവുമേകിയത്.         ആട്,തേക്ക്.മാഞ്ചിയം സ്കീമിലൂടെ പണം നഷ്ടപ്പെട്ട നിരവധി ആളുകൾ കേരളത്തിൽ ഉണ്ട്.ഇരട്ടി നേട്ടം ഗ്യാരണ്ടി നൽകിയാണ് അവർ പണം പിരിച്ചെടുത്തത്.റിസ്ക് ഉള്ള ഒരു ബിസിനസ്സിനും,ഗ്യാരണ്ടി പറയാൻ പാടില്ലെന്ന ഗവൺമെന്റ് നിബന്ധനയെ കാറ്റിൽ പരാതിക്കൊണ്ടായിരുന്നു പരസ്യ കോലാഹലങ്ങൾ.ആട് കിടന്നിടത്ത്,പൂട പോലുമില്ലെന്ന അവസ്ഥയാണ് പിന്നീടുണ്ടായത്.ലോട്ടറി നിക്ഷേപം വഴി ഇരട്ടി ലാഭം ഗ്യാരണ്ടിയായി നൽകുമെന്നു ടെലിവിഷനിലൂടെയും, പത്രങ്ങളിലൂടെയും പ്രചരിപ്പിച്ച ലിസ് ദീപസ്തംഭം,ജ്യോതിസ് സ്കീമുകളും വമ്പൻ തട്ടിപ്പുകളായി കലാശിച്ചു.രണ്ടു വര്ഷം കൊണ്ട് ഡബിൾ എന്ന വാഗ...

പ്രതീക്ഷകളിൽ മാത്രമായി നിക്ഷേപിക്കരുത്.

                  രണ്ടായിരത്തി എട്ടിലെ ക്രാഷ് നടന്നിട്ടു പ ത്തു വര്ഷം പൂർത്തിയാകുന്നു.    പഴയ നിക്ഷേപകർക്ക്,ആ കാലഘട്ടം ഇന്നും നടുക്കുന്ന ഓർമ്മയാണ്. അന്നത്തെ പുലികളൊക്കെ ഇന്ന് എലികളായി മാറിയിരിക്കുന്നു. അതിൽ ഏറ്റവും തിരിച്ചടി നേരിട്ടത് അനിൽ അംബാനിയുടെ കമ്പനികളാണ്. പൊതു ജനങ്ങളിൽ നിന്ന് വൻ പ്രചാരണത്തോടു കൂടി പതിനായിരത്തി എഴുന്നൂറ് കോടിയോളം പിരിച്ചെടുത്തിട്ട്, എഴുപത് മടങ്ങു ഓവർ സബ്‌സ്‌ക്രിപ്‌ഷൻ നേടിയ ഓഹരിയായിരുന്നു റിലയൻസ്  പവർ. ഒരു ദശകം കൊണ്ട്,വില നാനൂറ്റി അമ്പത് എന്ന ഇഷ്യൂ വിലയിൽ നിന്ന് മുപ്പത്തിയാറു രൂപയായി ചുരുങ്ങിയിരിക്കുന്നു.പേരെ ടുത്ത ഒരു ബിസിനസ്സ് ഫാമിലി ആയിട്ടു പോലും, നിക്ഷേപകർ കഠിനാധ്വാനം ചെയ്തു നേടിയ തുക പത്തിലൊന്നിൽ താഴെയായി ചുരുക്കിയ ഒരു Wealth destroyer ആയി അത് മാറി. 1.പ്രതീക്ഷകളിൽ മാത്രം കെട്ടിപ്പൊക്കിയ കമ്പനി.ജനങ്ങളിൽ നിന്ന് പണം പിരിക്കും മുൻപ്, ലാഭകരമായി നടത്തിയ ഒരു ട്രാക്ക് റെക്കോർഡ് ഉണ്ടായിരുന്നില്ല.കുറഞ്ഞത് അഞ്ചു വർഷത്തെ ബാലൻസ് ഷീറ്റ്,പ്രോഫിറ്റ് ആൻഡ് ലോസ്സ് അക്കൗണ്ട് എന്നിവ നോക്കാതെ നിക്ഷേപിക്കരുതെന...

സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ അഞ്ചു ചിന്തകൾ

      ഇന്നത്തെ കേരളീയ സാമൂഹ്യ വ്യവസ്ഥിതിയിൽ, സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ ശ്രദ്ധിക്കേണ്ടതായ പ്രധാനപ്പെട്ട അഞ്ചു ചിന്തകൾ ചുവടെ ചേർക്കുന്നു. 1. ആദ്യമായി ജോലി കിട്ടുന്ന അവസരത്തിൽ,ഒരു സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ തുടങ്ങുക. അഞ്ഞൂറ് രൂപ മുതൽ സാധ്യമാണ്.റിസ്ക് എടുക്കാൻ കഴിയുന്നവർ,ഡൈവേഴ്‌സിഫൈഡ്‌ ഇക്വിറ്റി ഫണ്ടിൽ തുടങ്ങുക.വലിയ ചാഞ്ചാട്ടങ്ങൾ കാണാൻ മന:പ്രയാസം ഉള്ളവർ,ബാലൻസ്ഡ് ഫണ്ടിൽ എസ് .ഐ.പി.ചെയ്യുക. ഏകദേശം ഇരുപത്തഞ്ചോളം ഫണ്ടുകൾ പതിനഞ്ചു ശതമാനത്തിലേറെ ശരാശരി ആദായം കഴിഞ്ഞ ദശകത്തിൽ നൽകിയിട്ടുണ്ട്.റിസ്ക് വളരെ കുറച്ചു മാത്രം എടുക്കാൻ കഴിയുന്നവർക്ക്,ഡെബ്റ്റ് ഫണ്ടുകളിലോ,മന്ത്‌ലി ഇൻകം പ്ലാനുകളിലോ എസ്.ഐ.പി.ചെയ്യാൻ കഴിയും.റിക്കറിംഗ് ഡെപ്പോസിറ്റുകളെക്കാൾ ആദായം നൽകിയ മന്ത്‌ലി ഇൻകം സ്കീമുകൾ ഉണ്ട്. 2.സ്വർണ്ണം ആഭരണമെന്ന നിലയിൽ അലങ്കാരമാണെങ്കിലും,പല സ്വർണ്ണ സമ്പാദ്യ പദ്ധതികളും തട്ടിപ്പുകളായി മാറിയിട്ടുണ്ട്.പണിക്കൂലി,പണികുറവ് എന്നിങ്ങനെ പല പേരുകളിൽ വളരെ പണം നഷ്ടപ്പെടാം.പത്തു ശതമാനത്തിൽ കൂടുതലുള്ള ഏതു പണിക്കൂലിയും,നഷ്ടമാണ്.പല സ്ഥാപനങ്ങളും,പതിനെട്ടു ശതമാനം പണിക്കൂലി വരെ ഈടാക്കുന്നുണ...

ലാഭം തിരയുന്നവര്‍.അധ്യായം ഏഴ്.

പൂനം കപൂ ർ . ഗണേശോല്‍സവത്തിന്റെ ദിവസമാണ്    വീണ്ടും അവളെ കണ്ടത് . 'ഗണപതി ബപ്പാ മോറിയാ' ആലപിച്ചുകൊണ്ട് ആനന്ദലഹരിയിലാറാടി വാദ്യ ഘോഷങ്ങളുമായി നീങ്ങുന്ന സ്ത്രീപുരുഷന്മാര്‍ക്കിടയില്‍, ഒരു മിന്നായം പോലെ... സിംഹാസനത്തില്‍ ഉപവിഷ്ടനായ ഗണേശ മൂര്‍ത്തിയെയും വഹിച്ച്, നിറങ്ങള്‍ വാരിയെറിഞ്ഞുകൊണ്ട് , നീങ്ങുകയാണ് ആളുകള്‍. പൂനത്തിന്റെ മുഖത്തും കുങ്കുമ ചായം പുരണ്ടിട്ടുണ്ട്. വന്‍ തിരക്കിനിടയില്‍ അവള്‍ തന്നെ കണ്ടു കാണില്ലെന്നാണ് മുരളീധരന്‍  ആദ്യം കരുതിയത്‌. ഇരു വശത്തുമുള്ള കെട്ടിടങ്ങളുടെ മുന്നിലും,മുകള്‍ നിലകളിലുമൊക്കെ ഭക്ത ജനങ്ങള്‍ കൈകൂപ്പി നില്‍ക്കുകയും,പൂക്കള്‍ വാരി വിതറുകയും ചെയ്യുന്നു. പൂനം ചിരിച്ചുകൊണ്ട് തന്നെ കൈ വീശി കാണിച്ചത്‌ അയാള്‍ കണ്ടു. ആള്‍ക്കൂട്ടത്തോടൊപ്പം നൃത്തം ചവിട്ടുന്നതിനിടയില്‍, അയാളും തിരിച്ച് കൈ വീശി. പൂനം അടുത്തേക്ക് വരാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.എന്നാല്‍, റോഡിലൂടെ സമുദ്ര പ്രവാഹം പോലെ നീങ്ങുന്നവരുടെ ഇടയില്‍ കാലിടറി അവള്‍ വീണു പോയി. അയാള്‍ അങ്കലാപ്പോടെ അവള്‍ക്കടുത്തേക്ക് നീങ്ങാന്‍ ശ്രമിച്ചു.അപ്പോഴേക്കും,ആരൊക്കെയോ ചേര്‍ന്ന് അവളെ പിടിച...